കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്ഷ ലഭിച്ചവര്‍ക്ക് മത്സരിക്കാനാവില്ല: കോടതി

  • By Staff
Google Oneindia Malayalam News

ന്യൂഡല്‍ഹി: എം.എല്‍.എ യോ എം.പി.യോ ആയിരിക്കുമ്പോള്‍ ക്രിമിനല്‍ കുറ്റത്തിന് രണ്ടുകൊല്ലത്തെ തടവുശിക്ഷ ലഭിക്കുന്നയാള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹരിയാണയിലെ ബഹദൂര്‍ഗഢ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലോക്ദളിലെ നഫേ സിങ്ങിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് ചീഫ് ജസ്റിസ് ആര്‍.സി.ലഹോട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യം വിശദീകരിച്ചത്.

അയോഗ്യനാക്കപ്പെടാതിരിക്കാന്‍ എം.എല്‍.എയ്ക്ക് ജനപ്രാതിനിധ്യ നിയമത്തിലെ 8(4)വകുപ്പനുസരിച്ച് ലഭിക്കുന്ന പരിരക്ഷ ആ സഭയുടെ കാലാവധി കഴിയുന്നതോടെ ഇല്ലാതാകുമെന്ന് കോടതി പറഞ്ഞു. കൂത്തുപറമ്പ് എം.എല്‍.എ ആയിരുന്ന ജയരാജന്റെ കേസ്സിനോടൊപ്പമാണ് ഭരണഘടനാ ബെഞ്ച് നഫേ സിങ്ങിന്റെ കേസ്സും പരിഗണിച്ചത്.

ജനപ്രതിനിധിയായ ഒരാള്‍ക്ക് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചാല്‍,അതുപ്രകാരമുണ്ടാകുന്ന അയോഗ്യത അപ്പീലോ പുനഃപരിശോധനാ ഹര്‍ജിയോ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തീര്‍പ്പിന് വിധേയമായിരിക്കും എന്നാണ് 8(4)വകുപ്പില്‍പറയുന്നത്. ശിക്ഷക്കെതിരെ അപ്പീല്‍ നിലവിലുണ്ടെങ്കില്‍ജനപ്രതിനിധിയായി തുടരാം എന്നര്‍ത്ഥം. അങ്ങനെ അയോഗ്യതയില്‍നിന്ന് ഒഴിവാക്കപ്പെടുന്ന ജനപ്രതിനിധികള്‍ പിന്നീട് വരുന്ന തിരഞ്ഞെടുപ്പില്‍പത്രിക സമര്‍പ്പിക്കുമ്പോള്‍ 8(4)വകുപ്പിന്റെ പരിരക്ഷ ചൂണ്ടിക്കാട്ടി,തങ്ങളുടെ ശിക്ഷ സ്റേ ചെയ്തിട്ടുണ്ടെന്ന് വരണാധികാരിമാരെ ബോധ്യപ്പെടുത്താറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം ശിക്ഷ നിലവിലുണ്ടെങ്കില്‍ ഒരാള്‍എം.എല്‍.എആണെങ്കിലും അല്ലെങ്കിലും അയോഗ്യനാക്കപ്പെടുമെന്ന് കോടതി വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X