കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: സിബിഐ റിപ്പോര്‍ട്ട് വിവാദമാകുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ സി.ബി.ഐ കോടതി മുന്‍പാകെ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് വിവാദമാകുന്നു. പ്രതികള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ കൊലക്കുറ്റം ചുമത്തിയിട്ടില്ല. കിളിരൂര്‍ കേസില്‍ നാലുപേരെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കവിയൂര്‍ കേസില്‍ ആരെയും ഇപ്പോള്‍ പ്രതികളുടെ ലിസ്റില്‍ ചേര്‍ത്തിട്ടുമില്ല.

ജനവരി 29നാണ് ശനിയാഴ്ചയാണ് സി.ബി.ഐ ചെന്നൈ യൂണിറ്റിലെ ഡി.വൈ.എസ്.പി എസ്.വിജ-യകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എറണാകുളം ചീഫ് ജ-ജുഡീഷ്യല്‍ മജ-ിസ്ട്രേട്ട് വി.ജ-ി.അനില്‍കുമാറിന് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കിളിരൂര്‍ പീഡനത്തിനക്കേസിലെ ശാരി എസ്.നായര്‍ പ്രസവശേഷം അസുഖം മൂലം മരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സി.ബി.ഐ യുടെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ഇതാണ്.

സംസ്ഥാന പൊലീസ് കിളിരൂര്‍ കേസന്വേഷണത്തില്‍ ഒന്‍പതു പേരെ പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണ രേഖകള്‍ പരിശോധിച്ച ശേഷം സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ നാല് പ്രതികള്‍ മാത്രമാണുള്ളത്. ഓമന, മനോജ-്, പ്രവീണ്‍, ലതാ എസ്.നായര്‍ എന്നിവരാണവര്‍.

സംസ്ഥാന പൊലീസിന്റെ അന്വേഷണം ഉന്നതരെ രക്ഷിക്കുമെന്ന ആരോപണമാണ് കേസ് സി.ബി.ഐക്ക് കൈമാറാന്‍ കാരണം. പൊലീസിന് മരിച്ച ശാരി എസ്.നായരില്‍ നിന്നും വ്യക്തമായ മൊഴി രേഖപ്പെടുത്താനും കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സി.ബി.ഐ ക്ക് കേസിലുള്‍പ്പെട്ടിരിക്കുന്ന ഉന്നതരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏറെ പരിമിതികളുണ്ട്.

കിളിരൂര്‍ കേസില്‍ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ മാത്രമാണ് സി.ബി.ഐ പ്രതികള്‍ക്കെതിരെ ആരോപിച്ചിട്ടുള്ളത്.

കവിയൂരില്‍ ഒരു നമ്പൂതിരികുടുംബം ആത്മഹത്യ ചെയ്തതാണ് കവിയൂര്‍ കേസിനാധാരം. കിളിരൂര്‍ കേസിലെ മുഖ്യപ്രതി ലതാ എസ്.നായരുടെ ഇടപെടലുകളാണ് നമ്പൂതിരികുടുംബത്തിന്റെ മരണത്തിന് കാരണമെന്നും ആരോപണമുണ്ടായിരുന്നു. ഈ കേസും സിബിഐ ആണ് അന്വേഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X