കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജെടി ഹാള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ട്രാക്ടര്‍ക്കുള്ള കുടിശിക നല്‍കാത്തതിനാല്‍ വിജെടി ഹാള്‍ ജപ്തി ചെയ്യാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ജഡ്ജി വി. വി. വാസന്‍ ഉത്തരവിട്ടു. 15സര്‍ക്കാര്‍ കാറുകള്‍ ജപ്തി ചെയ്യാനും ട്രഷറി അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി ഉത്തരവുണ്ട്.

കല്ലട ജലസേചന പദ്ധതിക്ക് വേണ്ടി കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ കലഞ്ഞൂര്‍ മധുവിന് നല്‍കാനുള്ള ഒന്നര കോടിയിലധികം രൂപ സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാത്തതിനാണ് വിജെടി ഹാള്‍ ജപ്തി ചെയ്യാന്‍ ഉത്തരവായത്. ഫിബ്രവരി 12 വെള്ളിയാഴ്ച വൈകുന്നേരം ആമീന്‍ ഹാളില്‍ ജപ്തി നോട്ടീസ് പതിച്ചു.

25 സെന്റ് സ്ഥലത്തിനും ഹാളിനും കൂടി 1.10 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. 1997ല്‍ മധുവിന് കുടിശികയായി 97 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ പണം നല്‍കിയില്ല. തുടര്‍ന്ന് മധു സുപ്രിം കോടതിയെ സമീപിച്ചു. സുപ്രിം കോടതി നിര്‍ദേശ പ്രകാരമാണ് പലിശ കൂടി കണക്കാക്കി ഒന്നര കോടി നല്‍കാനുണ്ടെന്നും അതിനായി ഹാള്‍ ജപ്തി ചെയ്യാനും കോടതി ഉത്തരവിട്ടത്. 1.55 കോടി രൂപ കൊടുത്തുതീര്‍ക്കാന്‍ 20 ദിവസം കോടതി സമയം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു.

അമ്പലത്തറയില്‍ മില്‍മക്കു വേണ്ടി സ്ഥലം നല്‍കിയപ്പോള്‍ യഥാര്‍ഥവില ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉടമകള്‍ക്ക് യഥാര്‍ഥ വില നല്‍കാനായി 15 സര്‍ക്കാര്‍ കാറുകള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്.

കല്ലട പദ്ധതിയിലെ മറ്റൊരു കോണ്‍ട്രാക്ടറായ കെ. എ. തോമസിന് 37 ലക്ഷം രൂപ നല്‍കാനുള്ള കേസിലാണ് കോട്ടയ്ക്കകത്തെ സബ് ട്രഷറിയിലുള്ള നാല് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X