പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു
ദില്ലി: ജാര്‍ഖണ്ഡ് പ്രശ്നത്തിന്റെ പേരില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ലോക്സഭയും രാജ്യസഭും ഇനി മാര്‍ച്ച് ഒമ്പതിനേ ചേരുകയുള്ളൂ.
മാര്‍ച്ച് നാല് വെള്ളിയാഴ്ച ലോക്സഭ സമ്മേളിച്ചപ്പോള്‍ത്തന്നെ പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനി ജാര്‍ഖണ്ഡ്, ഗോവ ഗവര്‍ണര്‍മാരെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷമുണ്ടന്ന് 41 എംഎല്‍എമാരെ രാഷ്ട്രപതിയുടെ മുന്നില്‍ ഹാജരാക്കിയതിലൂടെ തെളിഞ്ഞുവെന്നും അവിടെ ജനവിധി അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അദ്വാനി പറഞ്ഞു.
തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിപക്ഷംഗങ്ങള്‍ ഗോവയിലും ജാര്‍ഖണ്ഡിലും പുതിയ ഗവര്‍ണര്‍മാരെ നിയമിക്കാന്‍ ആവശ്യപ്പെട്ടു. ഇവരെ അനുനയിപ്പിക്കാന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് സഭ പിരിച്ചുവിടുകയാണെന്നും ഇനി മാര്‍ച്ച് ഒമ്പതിനേ സമ്മേളിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
രാജ്യസഭയില്‍ പ്രശ്നമുന്നയിക്കാനെഴുന്നേറ്റ പ്രതിപക്ഷംഗം ജസ്വന്ത്സിംഗിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ സംസാരിക്കാനനുവദിച്ചില്ല. തുടര്‍ന്ന് സംസാരിച്ച ബിജെപി നേതാവ് വെങ്കയ്യ നായിഡു ഗാന്ധി പ്രതിമക്കു മുന്നിലിരുന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ജാര്‍ഖണ്ഡില്‍ ജനാധിപത്യത്തെ കൊലചെയ്യുപ്പെടുന്നതിനാണ് പ്രതിഷേധിച്ചതെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റു നിന്നു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 12.30 വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ ഭൈരോണ്‍ സിംഗ് ശെഖാവത് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഭ ചേര്‍ന്നതിന് ശേഷവും ബഹളം തുടര്‍ന്നതിനായില്‍ സഭ ഒമ്പത് വരെ പിരിഞ്ഞു.