കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പുകാരെ വലവീശിപിടിക്കുന്നു: മുരളി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: അനുരഞ്ജനത്തിന്റെ പേരില്‍ ഐ ഗ്രൂപ്പിലെ നേതാക്കളെ മാഫിയാസംഘത്തെ ഇറക്കി വലവീശി പിടിക്കാന്‍ നോക്കുകയാണ് ഉമ്മന്‍ചാണ്ടിയെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ഏപ്രില്‍ 27 ബുധനാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.

പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഹൈജാക്ക് ചെയ്തതിന് ഉമ്മന്‍ചാണ്ടി നിരുപാധികം മാപ്പ് പറയുകയും ഇനി ഇതൊന്നും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുതരികയും ചെയ്താല്‍ അനുരഞ്ജനമാകാം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നില്ല. പശ്ചാത്താപം പ്രകടിപ്പിച്ചാല്‍ മതി. എന്നാല്‍ ഉമ്മന്‍ചാണ്ടി അതിന് തയ്യാറാകുമെന്ന് പ്രതീക്ഷയില്ല.

മെയ് ഒന്നിന് നടക്കുന്ന ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ പത്മജ വേണുഗോപാല്‍ പങ്കെടുക്കുമോയെന്നറിയില്ലെന്നും പത്മജ അത്ര വലിയ നേതാവാണെന്ന് താന്‍ കരുതുന്നില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെല്ലാം നേതാക്കളാണെന്ന് പറയാനാവില്ലെന്നും മുരളി പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പുന:സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഹൈക്കമാന്റ് മുന്‍കൈയെടുത്ത് ഐ ഗ്രൂപ്പ് പുന:സംഘടിപ്പിക്കാന്‍ നോക്കുകയാണ്. നാണം കെട്ട ഈ നേതൃത്വത്തിന് കീഴില്‍ തുടരേണ്ടെന്നാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും പറയുന്നത്.

മെയ് ഒന്നിലെ കണ്‍വെന്‍ഷനില്‍ പ്രതിനിഎികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനം. കേന്ദ്രത്തിലെ യുപിഎയെ അനുകൂലിക്കുന്ന നിലപാടായിരിക്കും പുതിയ പാര്‍ട്ടിയുടേത്. യുപിഎ അധ്യക്ഷയെന്ന നിലയില്‍ സോണിയാഗാന്ധിയുമായി ഭാവിയില്‍ ബന്ധപ്പെടും. പ്രാദേശികാടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.

പത്ത് എംഎല്‍എമാര്‍ കരുണാകരന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. കരുണാകരന്റെ എംപി സ്ഥാനം സംബന്ധിച്ച് മെയ് ഒന്നിനകം തീരുമാനമുണ്ടാകും. വി. എസ്. ശിവകുമാര്‍ ഐ ഗ്രൂപ്പ് വിട്ടതായി വാര്‍ത്തയുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനയൊന്നും കണ്ടില്ലെന്നും അവസാനം കണ്ടപ്പോഴും കരുണാകരന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X