കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയക്കെതിരെയുള്ള കേസിലെ വാദം 23ലേക്കു മാറ്റി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെയുളള അനധികൃത സ്വത്തുകേസും ലണ്ടന്‍ ഹോട്ടല്‍ കേസും ഒന്നായി കാണണമെന്ന ഹര്‍ജിയിലുള്ള വാദം പ്രത്യേക കോടതി ജൂണ്‍ 23 വ്യാഴാഴ്ചയിലേക്കു മാറ്റി. മദ്രാസ് ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ ഈ കേസില്‍ പ്രതിഭാഗം വക്കീലിന്റെ വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും കോടതി അറിയിച്ചു.

നേരെത്ത ഈ കേസുകള്‍ ഒന്നായി പരിഗണിക്കണമെന്ന മദ്രാസ് കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേസിലുള്‍പ്പെട്ട ഇളവരശി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കുന്നതിനു മുന്‍പ് പ്രതിഭാഗം വക്കീലിന്റെ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് പ്രത്യേകകോടതി അറിയിച്ചത്.

എന്നാല്‍ കേസുകള്‍ വ്യത്യസ്തമായി പരിഗണിക്കണമെന്നു തന്നെയാണ് മദ്രാസ് ഹൈക്കോടതി വിധി വ്യക്തമാക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.വി ആചാര്യ വാദിച്ചു. പ്രതിഭാഗം വക്കീലിന്റെ വാദം കേള്‍ക്കാന്‍ ജസ്റിസ് തയ്യാറായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തനിക്കെതിര്‍പ്പില്ലെന്നും ആചാര്യ വ്യക്തമാക്കി.

വാദം കേള്‍ക്കാന്‍ ജഡ്ജി തയ്യാറാണെന്ന് അറിയിച്ചപ്പോള്‍ ആദ്യത്തെ കേസിലെ കുറ്റപത്രം പൂര്‍ണമല്ലെന്നും അതുകൊണ്ട് രണ്ടു കേസുകളും ഒന്നായി കാണണമെന്നുമുള്ള മറ്റൊരു വാദവും പ്രതിഭാഗം വക്കീലായ എന്‍.ജ്യോതി ഉന്നയിച്ചു.

ഇതെത്തുടര്‍ന്ന് വാദം കേള്‍ക്കല്‍ 23ലേക്കു മാറ്റി കോടതി ഉത്തരവിടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X