കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കണം: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനെ ബ്ലാക്ക് ലിസ്റില്‍ പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സഹായ വാഗ്ദാനവുമായി സംസ്ഥാന വൈദ്യുത ബോര്‍ഡില്‍ നിന്ന് പദ്ധതി ഏറ്റെടുത്ത് വഞ്ചിച്ചതിനാണ് കനേഡിയന്‍ കമ്പനിയെ ബ്ലാക് ലിസ്റില്‍ പെടുത്തണമെന്നു പറയുന്നത്. ലാവ്ലിന്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ തമ്മിലടിക്കുന്നതിന് പകരം ആ കമ്പനി ഇനി ഒരിടത്തും ചതിവ് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികളാണ് എടുക്കേണ്ടത്. കനേഡിയന്‍ സര്‍ക്കാരിലും അന്താരാഷ്ട്ര ഭരണകൂടങ്ങളിലും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം.

അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ലാവ്ലിന്‍ കേസന്വേഷണം അട്ടിമറിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. സി.വി. പത്മരാജനും ആര്‍. നാരായണനും ലാവ്ലിന്‍ ഇടപാടില്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച് 1993 ല്‍ താന്‍ പരാതി എഴുതി നല്‍കിയിരുന്നു. എന്നാല്‍ കേസന്വേഷണം ഒന്നുമായില്ല. നാല് എസ്പിമാര്‍ മാറി വന്നു. പത്മരാജനിപ്പോള്‍ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനാണ്. നാരായണന്‍ ശമ്പള പരിഷ്ക്കരണ കമ്മിഷന്‍ ചെയര്‍മാനും. ഈ യുഡിഎഫിനാണ് അഴിമതി എന്നു കേള്‍ക്കുമ്പോള്‍ വെറുപ്പു തോന്നുന്നത്.

കേരളത്തിലെ ജനങ്ങളെ കടുത്ത പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും സര്‍ക്കാര്‍ തള്ളിവിടുകയാണ്. സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്ന ഓരോ നിമിഷവും കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതവും കഷ്ടപ്പാടും അപമാനവും അല്ലാതെ യാതൊന്നും ലഭിക്കില്ല. ഇങ്ങനെ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനാണ് അവിശ്വാസം കൊണ്ടു വന്നത്.

ലാവ്ലിന്‍ ഇടപാടിനെപ്പറ്റി കാര്‍ത്തികേയന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ലാവ്ലിന്‍ കേസ് കൈകാര്യം ചെയ്തതെന്നാണ്. അതിലെലല്ലാം അദ്ദേഹം കൈക്കൊണ്ട സമീപനങ്ങളും അന്വേഷിക്കേണ്ടതാണ്.

ഒരു പദ്ധതിക്ക് തുടക്കു കുറിച്ചത് യുഡിഎഫും മറ്റൊന്ന് എല്‍ഡിഎഫുമാണ്. എന്നാലും കുറ്റ്യാടി കേസില്‍ ജി. കാര്‍ത്തികേയന്‍ തന്നെയാണ് കാരണം. അന്ന് ലാവ്ലിന്‍ കമ്പനി നല്‍കിയ വാഗ്ദാനം നിറവേറ്റിയിരുന്നുവെങ്കില്‍ നമുക്ക ് 128 കോടി രൂപയുടെ നഷ്ടം വരുമായിരുന്നില്ല.

കേരളത്തോട് കടുത്ത വഞ്ചന അവര്‍ കാട്ടി. ഇത് കാട്ടിയ സ്ഥാപനം നമ്മള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണത്തിന്റെ ഫലമായി രക്ഷപ്പെടാന്‍ പാടില്ല. നമ്മെ ചതിച്ച ചതിയന്മാരെ കണിശമായി ബ്ലാക്ക് ലിസ്റില്‍ പ്പെടുത്തുന്നതിന് വേണ്ടി കാനഡ സര്‍ക്കാരിനെ അറിയിക്കാന്‍ നാം യോജിച്ച് പരിശ്രമിക്കേണ്ടതാണെന്നും വി.എസ്. പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X