കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐ മാര്‍ച്ച് അക്രമാസക്തമായി

  • By Staff
Google Oneindia Malayalam News

കോട്ടയം: എംജി സര്‍വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ പ്രഫഷണല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഈടാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സര്‍വകലാശാലയുടെ മൂന്നു വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു തകര്‍ത്തു.

സര്‍വകലാശാല വളപ്പിലേയ്ക്ക് മാര്‍ച്ച് കടന്നതു മുതല്‍ കല്ലേറ് തുടങ്ങി. സര്‍വകലാശാലയിലെ കെട്ടിടങ്ങളിലെ ചില്ലുകള്‍ എസ്എഫ്ഐക്കാര്‍ തകര്‍ത്തു. ജീവനക്കാര്‍ക്ക് നേരെയും കല്ലേറുണ്ടായി. നാലു പേര്‍ക്ക് ഇതില്‍ പരിക്കേറ്റു. രാജി, സതിയമ്മ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സര്‍വകലാശാല വളപ്പിലെ പരീക്ഷാവിഭാഗത്തിലേക്ക് എസ്എഫ്ഐക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചെറിയ തോതില്‍ പൊലീസ് ഇടപെടലുമുണ്ടായി. മാര്‍ച്ച് സര്‍വകലാശാലയ്ക്കുള്ളില്‍ പൊലീസ് തടഞ്ഞു.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.കെ.ബിജു മാര്‍ച്ച് ഉദ്ഘാടം ചെയ്തു. സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്ന് ബിജു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ മണ്ഡലത്തിന് കലാലയ പ്രവേശനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനെയും ബിജു ചോദ്യം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X