കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയകൃഷ്ണന്‍ കേസ്: വധശിക്ഷ ശരിവച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണനെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്ന കേസിലെ അഞ്ചു പ്രതികള്‍ക്കും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു.

അഞ്ചു പ്രതികളും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റിസുമാരായ കെ. പത്മനാഭന്‍നായരും വി.രാംകുമാറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വിധി പുറപ്പെടുവിച്ചത്. കീഴ്കോടതിയുടെ വിധി നിയമാനുസൃതമാണെന്നും അതില്‍ ഇടപെടാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസിലെ ഒന്നാം പ്രതിയും സിപിഎം. മൊകേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ അച്ചാത്ത് പ്രദീപന്‍ (32), രണ്ടാം പ്രതി കുഞ്ഞിപ്പുരയില്‍ സുന്ദരന്‍ (40), മൂന്നാം പ്രതി നല്ല വീട്ടില്‍ ഷാജി (30), നാലാം പ്രതി ചാത്തമ്പള്ളിയില്‍ ദിനേശ് ബാബു (29), ആറാം പ്രതി കെ. കെ. അനില്‍കുമാര്‍ എന്നിവര്‍ നല്‍കിയ അപ്പീലിന്മേലാണ് വിധിയുണ്ടായത്.

കേസിലെ ഏഴാം പ്രതി സജീവന്‍ ആത്മഹത്യ ചെയ്തിരുന്നു. അഞ്ചാം പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

1999 ഡിസംബര്‍ ഒന്നിനാണ് മൊകേരി ഈസ്റ് യു.പി സ്കൂളിലെ ക്ലാസ്മുറിയില്‍ വച്ച് അദ്ധ്യാപകനായ കെ.ടി. ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ പിന്നീട് ഏഴ് സിപിഎം പ്രവര്‍ത്തകരെയും കണ്ടാലറിയാവുന്ന നാലുപേരെയും പ്രതികളാക്കി 2000 ഒക്ടോബര്‍ 19ന് കുറ്റപത്രം സമര്‍പ്പിച്ചു. 151 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ സ്കൂള്‍ കുട്ടികളടക്കം 51 പേരെ വിസ്തരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X