കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ട ആക്രമണക്കേസില്‍ തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ഡിസംബര്‍ 2000ല്‍ ചെങ്കോട്ട ആക്രമിച്ച കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ദില്ലിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഒക്ടോബര്‍ 31 തിങ്കളാഴ്ച വിധിക്കും. കേസില്‍ ഏഴുപേര്‍ കുറ്റക്കാരാണെന്ന് ഒക്ടോബര്‍ 24ന് കോടതി വിധിച്ചിരുന്നു.

ലഷ്കര്‍-ഇ-തോയിബ ഭീകരന്‍ മുഹമ്മദ് ആരിഫ് അടക്കം ഏഴുപേരാണ് ഈ കേസിലെ പ്രതികള്‍. ആരിഫ്, ഇയാളുടെ ഇന്ത്യയിലെ ചാരനായ നസീര്‍ അഹമ്മദ് ക്വാസിദ്, മകന്‍ ഫറൂഖ് അഹമ്മദ് ക്വാസിദ്, ആരിഫിന്റെ ഭാര്യ റംസാന, ദില്ലി സ്വദേശി ബാഗ്വാല, സദാത്ത് അലി, മത്ലൂബ് ആലം എന്നിവരാണ് പ്രതികള്‍. ആരിഫിനെതിരെ കൊലപാതകം, ഗുഢാലോചന, വഞ്ചന, ആയുധങ്ങള്‍ അനധികൃതമായി കയ്യില്‍ വക്കുക തുടങ്ങിയ കുറ്റങ്ങളും കോടതി ആരോപിച്ചിരുന്നു.

പാക് പൗരനായ ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ അനധികൃതമായി കടന്ന് താമസിച്ചതിനും കേസുണ്ട്.നസീറിനും ഫാറൂഖിനുമെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

2000 ഡിസംബര്‍ 22ന് റെഡ് ഫോര്‍ട്ട് ആക്രമിച്ച പ്രതികള്‍ രജ്പുത്താന സൈനികര്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ആരിഫ്, നസീര്‍, ഫാറൂഖ് എന്നിവര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X