കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോള്‍കര്‍ റിപ്പോര്‍ട്ട്: പാര്‍ലമെന്റ് പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

ദില്ലി: വോള്‍കര്‍ റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

ലോക്സഭ ചേര്‍ന്നയുടനെ ബിജെപി നേതാവ് വി.കെ.മല്‍ഹോത്രയെ അടിയന്തിര പ്രമേയത്തെ കുറിച്ച് സംസാരിക്കുന്നതിന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അനുവദിച്ചു. മല്‍ഹോത്ര സോണിയാഗാന്ധിയുടെയും നട്വര്‍സിംഗിന്റെയും പേരുകള്‍ പരാമര്‍ശിച്ചതോടെ ഭരണപക്ഷം ബഹളമുണ്ടാക്കുകയും സഭാനടപടികള്‍ തടസപ്പെടുകയും ചെയ്തു. തുടര്‍ന്ന് 11.30 വരെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. 11.30ന് സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സോണിയാഗാന്ധിയും കേന്ദ്രമന്ത്രി നട്വര്‍സിംഗും ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സോണിയയും നട്വറും രാജിവച്ചാല്‍ മാത്രമേ സഭാനടപടികള്‍ തുടരാനാവൂവെന്നും അതുവരെ സഭാ നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്നും വി.കെ.മല്‍ഹോത്ര പറഞ്ഞു.

വോള്‍കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷി അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്നാണ് സഭ ഇന്നത്തേക്കു പിരിയാന്‍ തീരുമാനിച്ചത്.

രാജ്യസഭ ചേര്‍ന്നയുടനെ പ്രതിപക്ഷനേതാവ് ജസ്വന്ത്സിംഗ് പ്രശ്നമുന്നയിക്കുകയും ചോദ്യോത്തരവേള നിര്‍ത്തിവച്ച് പ്രശ്നത്തെ കുറിച്ച് അടിയന്തിര ചര്‍ച്ച ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ ഭൈറോണ്‍സിംഗ് ഷെഖാവത്ത് നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചത്. തുടര്‍ന്നാണ് 12 മണിവരെ സഭ നിര്‍ത്തിവച്ചത്. 12 മണിക്ക് സഭ വീണ്ടും ചേര്‍ന്നതിനു ശേഷവും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X