കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം: ഇടതു സംഘടനകള്‍ പ്രക്ഷോഭത്തിന്

  • By Staff
Google Oneindia Malayalam News

കൊച്ചി: ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ റജീന മുന്‍ മന്ത്രി കുഞ്ഞാലീക്കുട്ടിയ്ക്ക് അനുകൂലമായി മൊഴിമാറ്റിയത് സര്‍ക്കാര്‍ അഭിഭാഷകന്റെ ജൂനീയര്‍ വക്കീലന്മാരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ആരോപണം ഉയര്‍ന്നു. സര്‍ക്കാര്‍ വക്കീല്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണത്രെ ജൂനീയര്‍ വക്കീലന്മാര്‍ കോടതിയില്‍ പറയേണ്ടത് റജീനയെ പഠിപ്പിച്ചത്.

ഇടതുപക്ഷ സംഘടനകളാണ് ഈ ആരോപണം ഉന്നയിയ്ക്കുന്നത്. ഇത് വിവാദമാക്കി പ്രക്ഷോഭം സംഘടിപ്പിയ്ക്കാനാണ് ഇടതുപക്ഷ സംഘടനകള്‍ ആലോചിയ്ക്കുന്നത്.

ഇതിനിടെ ഐസംക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മുഖ്യസാക്ഷി റജീനയുടെ മൊഴി രേഖപ്പെടുത്തിയ രണ്ട് മജിസ്ട്രേട്ടുമാരെ വിസ്തരിയ്ക്കാന്‍ കോടതി തയ്യാറായിരിയ്ക്കുകയാണ്. 1997 ലാണ് മജിസ്ട്രേട്ടുമാര്‍ റജീനയുടെ മൊഴി രേഖപ്പെടുത്തിയത്. 2005 ഡിസംബര്‍ 20 ചൊവ്വാഴ്ച കേസിലെ മറ്റൊരു സാക്ഷി കൂടി കൂറുമാറി.

ഇതിനിടെ സര്‍ക്കാരിനെതിരെ ലീഗില്‍ മുറുമുറുപ്പ് ഉയരുകയാണ്. കുഞ്ഞാലിക്കുട്ടിയെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി പരിഗണിയ്ക്കവേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വക്കീല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. ഇതാണ് കുഞ്ഞാലിക്കുട്ടിയുടെ പക്ഷക്കാരായ ലീഗ്കാരെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. സര്‍ക്കാര്‍ വക്കീല്‍ എതിര്‍പ്പ് പ്രകടിപ്പിയ്കാതിരുന്നത് കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരായേയ്ക്കാവുന്ന നിര്‍ദ്ദേശം ഹൈകോടതിയില്‍ നിന്ന് ഉണ്ടാവാന്‍ കാരണമായി. കുഞ്ഞാലിക്കുടിയെ പ്രതി ചേര്‍ക്കണമോയെന്ന കാര്യത്തില്‍ വിചാരണ കോടതിയായ കോഴിക്കോട് അസിസ്റണ്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് തീരുമാനമെടുക്കാന്‍ ഹൈകോടതി ആവശ്യപ്പെടുകയാണ് ഉണ്ടായത്.

സര്‍ക്കാര്‍ വക്കീല്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ നിലപാടെടുത്തതിനെതിരെ കുഞ്ഞാലിക്കുട്ടി തന്നെ ഐക്യമുന്നണിയിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും പരാതി ഉന്നയിയ്ക്കണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി മൗനം പാലിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X