കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഒറീസയില്‍ ആദിവാസികള്‍ മൃതദേഹങ്ങളുമായി റോഡ് സ്തംഭിപ്പിച്ചു
ഭുവനേശ്വര്‍: സംഘര്‍ഷം നിലനില്‍ക്കുന്ന ഒറീസയിലെ കലിംഗ നഗറില്‍12 പേരുടെ മൃതദേഹങ്ങളുമായി ആദിവാസികള്‍ റോഡ് സ്തംഭിപ്പിച്ചു.
ടാറ്റ ഉരുക്കു കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞ ആദിവാസികള്‍ക്കു നേരെ തിങ്കളാഴ്ച പൊലീസ് നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായാണ് ആദിവാസികളെത്തിയത്. അഞ്ഞൂറിലേറെ ആദിവാസികള്‍ തിങ്കളാഴ്ച പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്നു നടന്ന വെടിവയ്പില്‍ 12 ആദിവാസികള്‍ കൊല്ലപ്പെട്ടിരുന്നു.
ചൊവ്വാഴ്ചയാണ് വെടിവയ്പില്‍ മരിച്ച ആദിവാസികളുടെ മൃതദേഹങ്ങള്‍ പൊലീസ് ബന്ധുക്കള്‍ക്കു കൈമാറിയത്. എന്നാല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാതെ അവയുമായെത്തി ആദിവാസികള്‍ റോഡ് സ്തംഭിപ്പിക്കുകയായിരുന്നു.
പ്ലാന്റ് നിര്‍മാണത്തിനായി തങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് ആദിവാസികള്‍ പ്രതിഷേധം നടത്തുന്നത്.
Story first published: Wednesday, January 4, 2006, 5:30 [IST]