കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ലോക്കറില്‍ സ്ഫോടകവസ്തു കണ്ടെത്തി

  • By Staff
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ഒരു ബാങ്ക് ലോക്കറില്‍ കഴിഞ്ഞ 15 വര്‍ഷമായി സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.

ബാന്ദ്രയിലെ സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖയിലെ ലോക്കറിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. അരുണ്‍ റൊണാള്‍ഡോ വിജ് എന്ന ചണ്ഡീഗഡ് സ്വദേശിയുടെ പേരിലാണ് ലോക്കര്‍. 1984ലാണ് ഇയാള്‍ ലോക്കര്‍ തുറന്നത്.

ഇയാളുമായി ബന്ധപ്പെടാന്‍ ബാങ്ക് അധികൃതര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇയാളില്‍ നിന്ന് പ്രതികരണമൊന്നുമില്ലാത്തതു കണ്ട് ബാങ്ക് അധികൃതര്‍ ലോക്കര്‍ പൊളിക്കുകയായിരുന്നു. ഒരു സ്റണ്‍ ഗണും തിരകളും 12 ഹാന്റ് ഗ്രനേഡുകളും 12 ഡിറ്റോണേറ്ററുകളും ആയിരത്തിലേറെ വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. 275 ഗ്രാം വരുന്ന കറുത്ത നിറത്തിലുള്ള സ്ഫോടകശേഷിയുള്ള പൊടിയും കണ്ടെടുത്തു. വിവിധ ബാങ്കുകളിലായി പല പേരുകളിലുള്ള 17 പാസ് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്.

ബാങ്കില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ വിജ് നല്‍കിയിരുന്ന മേല്‍വിലാസം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ലോക്കര്‍ തുറക്കുന്നതിന് വിജിന് ഗ്യാരന്റര്‍മാരായി നിന്ന രണ്ടു പേരെ പൊലീസ് തിരഞ്ഞുവരികയാണ്. ഇവരുടെ മേല്‍വിലാസവും വ്യാജമാണെന്ന് സംശയമുണ്ട്. വിജിന് ഏതെങ്കിലും തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X