Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ ആക്രമണങ്ങളില്‍ 31 മരണം

ബാഗ്ദാദ്: ഇറാഖില്‍ വ്യാപകമായുണ്ടായ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഏറെപ്പേര്‍ക്ക് പരിക്കേറ്റു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാര്‍ലമെന്ററി സമ്മേളനം നീട്ടിവെച്ചതിനുപിന്നാലെയാണ് രാജ്യത്ത് വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

അടുത്ത പാര്‍ലമെന്ററി സമ്മേളനത്തിയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ഔദ്യോഗി ക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കാര്‍ബോംബുസ്ഫോടനങ്ങളിലും യുഎസ് സൈനികരുമായുള്ള ഏറ്റുമുട്ടലുകളിലുമായാണ് മിക്കവരുിം കൊല്ലപ്പെട്ടതെന്ന് ഇറാഖ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മരിച്ചവരില്‍ ചിലരെല്ലാം തട്ടിക്കൊണ്ടുപോകപ്പെട്ടവരോ തീവ്രവാദികളോ ആണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. വടക്കികിഴക്കന്‍ ബാഗ്ദാദില്‍ ഒരി മിനിബസ്സിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദിയ നഗരത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഇതില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മറ്റൊരു സ്ഫോടനം നടന്നത് ബാഗ്ദാദിലെ ഒുരു പള്ളിക്കു സമീപമാണ്.

യൂസഫിയയിലെ ഒരു വീടാക്രമിച്ച യുഎസ് സേന തീവ്രവാദികളെന്നു കരുതി ആറുപേരെ പിടികൂടി മണിക്കൂറുകള്‍ക്കുശേഷമാണ് ബോംബു സ്ഫോടനം നടന്നത്.തീവ്രവാദികളെന്നു കരുതപ്പെടുന്ന ഏഴുപേരെ വിവിധ സംഭവങ്ങളിലായി യു എസ് സംയുക്തസേന കൊലപ്പെടുത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട ബാത്ത് പാര്‍ട്ടിയിലെ 350ഓളം വരുന്ന പഴയ അംഗങ്ങളെ യു എസ് സേന പിടികൂടിയിട്ടുണ്ട്.

സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ബാത്ത പാര്‍ട്ടി അംഗങ്ങളെ ഇറാഖിലെ എല്ലാ മതവിഭാഗക്കാരും ആത്മീയനേതാക്കളും കുറ്റപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+