കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി കുടുംബം കൊലയാളിക്കു മാപ്പു നല്‍കി

  • By Staff
Google Oneindia Malayalam News

ദുബൈ: മലയാളി കുടുംബത്തിന്റെ കരുണയില്‍ പാക്കിസ്ഥാന്‍ പൗരന് 25 വര്‍ഷങ്ങള്‍ക്കു ശേഷം തടവറയില്‍നിന്നു മോചനം.

പതിനാറ് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട മലപ്പുറം ജില്ലയിലെ താഴേക്കാട് പട്ടയില്‍ത്തൊടി മുര്‍ത്താദ് മുഹമ്മദിന്റെ കുടുംബമാണ് കൊലപാതകിയായി പാക്കിസ്ഥാന്‍ സ്വദേശി അക്തര്‍ ഹുലസൈന് (70) മാപ്പുനല്‍കാന്‍ തയ്യാറായത്.

1980 ജൂലൈയിലാണ് അബുദാബിയിലെ അബു സമര്‍ഹയില്‍ ഹോട്ടല്‍നടത്തുകയായിരുന്ന മുര്‍ത്താദിനെ പാകിസ്ഥാന്‍കാരനായ അക്തര്‍ ഹുസൈന്‍ കൊല്ലുന്നത്. കൊലക്കുറ്റത്തിന് ശരീയത്ത് കോടതി ഹുസൈന് വധശിക്ഷ വിധിച്ചിരുന്നു.

1985ല്‍ വധശിക്ഷ നടപ്പിലാക്കുന്നത് യുഎഇ നിര്‍ത്തലാക്കി. അതേ സമയം ശരീഅത്ത് കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കാതിരിക്കണമെങ്കില്‍ കൊല ചെയ്യപ്പെട്ടയാളുടെ കുടുംബം പ്രതിക്ക് മാപ്പ് നല്‍കണമെന്നാണ് നിയമം.

ശിക്ഷ 25വര്‍ഷം പിന്നിട്ടതിനെത്തുടര്‍ന്ന് യുഎഇ അധികൃതര്‍ മുര്‍ത്താദിന്റെ കുടുംബവുമായി ബന്ധപ്പെടുകയും 25 വര്‍ഷം തടവില്‍ക്കഴിഞ്ഞ ഹുസൈന് മാപ്പുനല്‍കാന്‍ തയ്യാറാണോയെന്ന് അന്വേഷിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് പൊതിയില്‍ത്തൊടി കുടുംബം ഹുസൈന് മാപ്പുനല്‍കാന്‍ തയ്യാറായത്.

മാനുഷിക പരിഗണന നല്‍കിയും ഹുസൈന്റെ കുടുംബത്തെ ഓര്‍ത്തുമാണ് മാപ്പുനല്‍കാന്‍തയ്യാറായതെന്ന് കൊല്ലപ്പെട്ട മൂര്‍ത്താദിന്റെ സഹോദര്‍ അബ്ദുള്‍ റസാഖ് പറഞ്ഞു.

മോഷണക്കുറ്റത്തിന് ഒപ്പം പിടിയിലായ ഹുസൈന്റെ സുഹൃത്തിനെ ശരീയത് കോടതി കൈവെട്ടിയശേഷം പാകിസ്ഥാന് കൈമാറിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X