കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് പീഡനം

  • By Staff
Google Oneindia Malayalam News

ദില്ലി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് ഉദ്യോഗസ്ഥനായ ദീപക് കൗളിനെ അഞ്ച് മണിക്കൂറോളം പാകിസ്ഥാന്‍ തടവില്‍ വച്ചു.

ഇസ്ലാമാബാദിലെ ഹൈക്കമ്മീഷണര്‍ ഓഫീസിലെ വിസ കൗണ്‍ിലറാണ് ദീപക് കൗള്‍. ദീപക് കൗളിനെ കാര്‍ തടഞ്ഞു നിര്‍ത്തി വിലങ്ങുവച്ച് കണ്ണുമൂടിക്കെട്ടിയ ശേഷം അജ്ഞാത സ്ഥലത്തേക്ക് കൊണ്ടു പോവുകയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

ശനിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. രാവിലെ ഏഴരയോടെ പാകിസ്ഥാനി അധികൃതര്‍ ബലം പ്രയോഗിച്ചാണ് കൗളിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ദീപക് കൗളിനെ വിട്ടയച്ചു. 48 മണിക്കൂറിനകം രാജ്യം വിടാന്‍ പാക് അധികാരികള്‍ കൗളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നയതന്ത്ര മര്യാദകള്‍ക്ക് ചേരാത്ത പ്രവര്‍ത്തികള്‍ കൗള്‍ ചെയ്തു എന്നാരോപിച്ചാണ് പാകിസ്ഥാന്‍ കൗളിനെ പുറത്തക്കിയിരിക്കുന്നത്.

കൗള്‍ ശനിയാഴ്ച രാവിലെ ഇസ്ലാമാബാദില്‍ നിന്നും അമൃതസറിലേക്ക് പോകവേയാണ് വഴിക്ക് വച്ച് ഒന്‍പത് പേരടങ്ങുന്ന പൊലീസ് സംഘം കൗളിനെ തടഞ്ഞു നിര്‍ത്തി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തത്.

പാകിസ്ഥാന്റെ ഈ പ്രവൃത്തിയെ തുടര്‍ന്ന് ഇന്ത്യ പാക് പ്രതിനിധിയെ പുറത്താക്കിയിട്ടുണ്ട്. കൗളിനെതിരെയുണ്ടായ പാക് നടപടിയിലുള്ള പ്രതിഷേധം ഇന്ത്യന്‍ വിദേശ കാര്യ ജോയിന്റ് സെക്രട്ടറി ദീപക് സിന്‍ഹ പാക് ഡെപ്യൂട്ടി കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. പാക് ഹൈക്കമ്മീഷണറേറ്റിലെ കൗണ്‍സിലറായ സയ്യിദ് മുഹമ്മദ് അന്‍സാരി അനഭിമതനാണെന്നും തിങ്കളാഴ്ചയ്ക്കകം രാജ്യം വിടണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X