കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രികേസ്: ഫോട്ടോഗ്രാഫര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ആക്രമിച്ച് സ്ത്രീകളോടൊപ്പം നിര്‍ത്തി നഫോട്ടോ എടുത്ത സംഘത്തിലെ ഫോട്ടോഗ്രാഫര്‍ പിടിയിലായി. തൃക്കരിപ്പൂര്‍ പൊറപ്പാട്ടെ പി.പി.സത്താറാണ് ചെന്തേര പൊലീസിന്റെ പിടിയിലായത്.

ചെറുവത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സത്താറില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.

എറണാകുളം സെന്‍ട്രല്‍ സിഐ വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ബുധനാഴ്ച വൈകുന്നേരത്തോടെ സത്താറിനെ കൈമാറുമെന്ന് കാസര്‍കോഡ് ഡിവൈഎസ്പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ തന്നെ പുളിക്കൂര്‍ മജീദാണ് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സംഘത്തിലെക്ക് കൂട്ടിക്കൊണ്ടുപോവുകയും അക്രമത്തില്‍ പങ്കാളിയാക്കുകയും ചെയ്തതെന്നാണ് സത്താര്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം.

ഇയാള്‍ തന്നെയാണ് കേസിലെ മുഖ്യപ്രതി ബച്ചുറഹ്മാനുമായി തന്നെ പരിചയപ്പെടുത്തിയതെന്നും സത്താര്‍ പറഞ്ഞു. താനടക്കം മൂന്ന് പേരാണ് സംഭവത്തിന്റെ തലേദിവസം വെസ്റ്കോസ്റ് എക്സ്പ്രസില്‍ എറണാകുളത്തേയ്ക്ക് യാത്രപോയത്.

താന്‍ചെറുവത്തൂരില്‍ നിന്നും മറ്റുള്ളവര്‍ കാസര്‍കോഡുനിന്നുമാണ് ട്രെയിന്‍ കയറിയത്. ഉച്ചയോടെയാണ് ഏറണാകുളത്തെത്തിയത്. ബച്ചുവിനെയും ശോഭാ ജോണിനെയും അവിടെവെച്ചാണ് കണ്ടത്-സത്താര്‍ വിശദീകരിച്ചു.

തന്ത്രിയുടെ ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ട് മജീദാണ് ക്യാമറ നല്‍കിയത്. ഫോട്ടോ എടുത്ത് കൊടുത്താന്‍ ഒരു ലക്ഷം രൂപനല്‍കാമെന്ന് ബച്ചുവിന്റെ സാന്നിദ്ധ്യത്തില്‍ മജീദ് വാഗ്ദാനം നല്‍കിയിരുന്നു.

ഫോട്ടോ എടുത്തുകൊടുത്തെങ്കിലും വാഗ്ദാനം ചെയ്ത പണം ഇതേവരെ ലഭിച്ചിട്ടില്ല. സംഭവത്തിന്റെ പിറ്റേന്നുതന്നെ ക്യാമറയും ഫിലിമുമെല്ലാം മജീദിനെതിരിച്ചേല്‍പ്പിച്ച് നാട്ടിലേയ്ക്കുമടങ്ങുകയായിരുന്നെന്നും സത്താര്‍ പറഞ്ഞു.

സത്താര്‍ കൂടി പിടിയിലായതോടെ തന്ത്രി കേസില്‍ ഇനി കിട്ടാനുള്ളത് ബച്ചുറഹ്മാനെയും മജീദിനെയുമാണ് ഇവരെ രണ്ടുപേരെയും കുറിച്ച് ഇതേവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X