കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ മാനേജ്മെന്റുകളെ കോടതി വിമര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളിലേയ്ക്ക് ഒഴിവു വന്ന സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നടത്തിയ മാനേജ്മെന്റുകളുടെ നടപടിയെ സുപ്രിം കോടതി വിമര്‍ശിച്ചു.

ഇത്തരത്തില്‍ പ്രവേശനം നടത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.

ഒഴിവുള്ള സര്‍ക്കാര്‍ ഡന്റല്‍ സീറ്റുകളില്‍ പ്രവേശനം നടത്താനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടക്കാല അപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിയായ സപ്തംബര്‍ 30ന് മുമ്പ് മാനേജ്മെന്റുകള്‍ ബാക്കി വന്ന സീറ്റുകളില്‍ പ്രവേശനം നടത്തിക്കഴിഞ്ഞിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കോഴഞ്ചേരി എംഇഎസ്, കരുണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് ബാക്കിവന്ന സര്‍ക്കാര്‍ സീറ്റുകളില്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിള്‍ക്ക് പ്രവേശനം നല്‍കിയത്. ആദ്യം ഏഴ് സീറ്റുകളാണ് ഇങ്ങനെ നികത്തിയത്.

സീറ്റുകള്‍ റദ്ദാകാതിരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ പ്രവേശനം നടത്തിയതെന്ന് മാനേജ്മെന്റുകള്‍ കോടതിയെ അറിയിച്ചു.

50 ശതമാനം സീറ്റുകളാണ് നിയമപ്രകാരം സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് നല്‍കിയിട്ടുള്ളതെന്ന കാര്യം കോടതി ഓര്‍മ്മപ്പെടുത്തി. നവംബര്‍ 24നകം പ്രശ്നത്തില്‍ തീരുമാനം അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 24ന് കേസ് വീണ്ടും പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X