കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യച്ചോര്‍ച്ച: സൂപ്പിയ്ക്കെതിരെ തെളിവില്ല

  • By Staff
Google Oneindia Malayalam News

കൊച്ചി: എസ്എസ്എല്‍സി ചോദ്യച്ചോര്‍ച്ച കേസില്‍ രാജന്‍ ചാക്കോയും പരീക്ഷാ ഭവന്‍ ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തിയതായി സിബിഐ കണ്ടെത്തി.

അന്വേഷണത്തിന്റെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്ന് മാസം കൂടി സമയമനുവദിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സിബിഐ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന നാലകത്ത് സൂപ്പിയ്ക്കെതിരെ കേസില്‍ തെളിവില്ലന്നാണ് സൂചന. ഈ സാഹചര്യത്തില്‍ സൂപ്പിയെ ഇനി ചോദ്യം ചെയ്യാനിടയില്ല.

കാവാവധി നീട്ടിനല്‍കാനായി സിബിഐ സമര്‍പ്പിച്ച അപേക്ഷയിലാണ് കേസന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2002ല്‍ കൊല്‍ക്കത്തയിലെ പ്രസിനെ മാറ്റി ചോദ്യ പേപ്പര്‍ അച്ചടിക്കുള്ള കരാര്‍ രാജന്‍ ചാക്കോയ്ക്ക് നല്‍കിയിരുന്നു.ഇതിന് പരീക്ഷാ ഭവനിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നതായും സിബിഐ കണ്ടെത്തി. 2004ല്‍ രാജന്‍ ചാക്കോയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിക്കരാര്‍ നീട്ടി നല്‍കുന്നതിനും ഉന്നത ഉദ്യോഗസ്ഥര്‍ നീക്കം നടത്തിയതായും സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറിമാരായ വി.സാനു, എസ്. രവീന്ദ്രന്‍, സൂപ്രണ്ട് സി.പി വിജയന്‍ നായര്‍ എന്നിവര്‍ക്ക് രാജന്‍ ചാക്കോ ഇടനിലക്കാര്‍ വഴി പണം നല്‍കിയിരുന്നതായും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ 13 പേരെയാണ് സിബിഐ പ്രതികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X