കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി തുറമുഖത്ത് വന്‍ ആയുധവേട്ട

  • By Staff
Google Oneindia Malayalam News

കൊച്ചി: ദുബായില്‍ നിന്നും കൊച്ചി തുറമുഖത്തെത്തിയ കണ്ടെയ്നറില്‍ നിന്നും നാല്‍പ്പത് എയര്‍ ഗണ്ണുകളും തിരകളും പിടിച്ചെടുത്തു. ഐജി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ഗ്രൂപ്പ് (തച്ചങ്കരി എന്റര്‍പ്രൈസസ്) കമ്പനിയ്ക്കുവേണ്ടിയാണ് കണ്ടെയ്നര്‍ എത്തിയതെന്നാണ് അറിയുന്നത്.

ഈ ഗ്രൂപ്പിന്റെ കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്ന ടെര്‍മിനലിനുള്ളില്‍ കസ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് തോക്കുകള്‍ കണ്ടെത്തിയത്. ഇതിനൊപ്പം ചില ലഘുലേഖകളും ലഭിച്ചതായി പറയുന്നു.

ഫര്‍ണിച്ചറുകളാണ് ഈ കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. ഫര്‍ണിച്ചറുകളില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ആയുധങ്ങള്‍. 34പെട്ടികളാണ് കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലെണ്ണം തുറന്നപ്പോഴാണ് നാല്പത് തോക്കുകളും തിരകളും കിട്ടിയത്. പിന്നീട് പരിശോധന നിര്‍ത്തിവെച്ച ഗോഡൗണ്‍ പൂട്ടുകയായിരുന്നു. ബാക്കി പെട്ടികള്‍ ചെന്നൈയില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയശേഷം പരിശോധിയ്ക്കുമെന്ന് കസ്റംസ് അധികൃതര്‍ അറിയിച്ചു.

അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള ഈ എയര്‍ഗണ്ണുകള്‍ ജര്‍മ്മന്‍ നിര്‍മ്മിതമാണെന്ന് കസ്റംസ് സ്ഥീരീകരിച്ചിട്ടുണ്ട്. ഇത്തരം തോക്കുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണ്.

അനധികൃതമായ ഈ ഇറക്കുമതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാദ്യേശ്യമുണ്ടോയെന്നും സംശയമുണ്ട്. സംഭവത്തെക്കുറിച്ച് കസ്റംസ് അധികൃതര്‍ തിരക്കിട്ട അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കണ്ടെയ്നറില്‍ കൊണ്ടുവന്ന ഫര്‍ണിച്ചറുകള്‍ കൊണ്ടുപോകാനായി തുറമുഖത്തെത്തിയ ഒരാളെ കസ്റംസ് കസ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി കസ്റംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം വിദേശ നിര്‍മ്മിത തോക്കുകള്‍ പിടിച്ചെടുക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X