കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സിങ്കൂരില്‍ ജനങ്ങളും പൊലീസും ഏറ്റുമുട്ടി
സിങ്കൂര്‍: ടാറ്റ മോട്ടോര്‍സ് കാര്‍ ഫാക്ടറി സ്ഥാപിക്കുന്ന പശ്ചിമബംഗാളിലെ സിങ്കൂരില്‍ വീണ്ടും സംഘര്‍ഷം. ഞായറാഴ്ച സിങ്കൂരില്‍ നാട്ടുകാരും പൊലീസും ഏറ്റുമുട്ടി.
ടാറ്റ കാര്‍ ഫാക്ടറിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്ക് ചുറ്റും വേലി കെട്ടാന്‍ സ്ഥാപിച്ച തൂണുകള്‍ നാട്ടുകാര്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. നാട്ടുകാര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രക്ഷുബ്ധരായ നാട്ടുകാര്‍ പൊലീസിനു നേരെ നാടന്‍ ബോബെറിഞ്ഞു.
അതിനിടെ സിങ്കൂരിലെ ടാറ്റ ഫാക്ടറി, നന്ദിഗ്രാമിലെ പ്രത്യേക സാമ്പത്തിക മേഖല എന്നീ പദ്ധതികള്‍ക്കെതിരെ സമരം ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മംമ്ത ബാനര്‍ജി ഞായറാഴ്ച നന്ദിഗ്രാമില്‍ റാലി നടത്തി.
Comments
Story first published: Sunday, February 4, 2007, 5:30 [IST]