കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരപ്പന്‍കോട് മുരളിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വി.എസ്-പിണറായി വിഭാഗങ്ങള്‍ക്കിടയിലെ പടലപിണക്കങ്ങള്‍ വീണ്ടും മറനീക്കി പുറത്തു വരുന്നു. വി.എസ് പക്ഷത്തെ പ്രമുഖനായ സിപിഎം ജില്ലാ സെക്രട്ടറി പിരപ്പന്‍കോട് മുരളിക്കെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അനേഷ്വണ കമ്മീഷനെ നിയോഗിച്ചതോടെയാണ് പുതിയ ചേരിപ്പോരുകള്‍ക്ക് തിരികൊളുത്താന്‍ തക്കതായ നീക്കവുമായി പിണറായി പക്ഷം നടപടിക്കൊരുങ്ങിയത്.

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിടയിലെ വിഭാഗീയത, പിണറായി പക്ഷത്തെ രണ്ടു നേതാക്കള്‍ക്കെതിരെ മുരളി ഉന്നയിച്ച ആരോപണം എന്നിവയെ കുറിച്ചന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി നടന്ന പരസ്യ പ്രതിഷേധത്തെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മറ്റൊരു കമ്മീഷനെ നിയോഗിച്ചു കൊണ്ടു ഔദ്യോഗിക നേതൃത്വം പുതിയ കരുനീക്കങ്ങള്‍ക്ക് തുടക്കമിടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി. ഗോവിന്ദന്‍, വൈക്കം വിശ്വന്‍ എന്നിവരാണ് കമ്മീഷനിലുളളത്.

അതിനിടെ പിണറായി പക്ഷക്കാരായ മൂന്ന് ഡിവൈഎഫ്ഐ ജില്ലാനേതാക്കള്‍ക്ക് സിപിഎം ജില്ലാ നേതൃത്വം രണ്ടാമതും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡിവൈഎഫ്ഐ മുന്‍ പ്രസിഡന്റ് എസ്.എസ് രാജലാല്‍, ഇപ്പോഴത്തെ സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍, മുന്‍ സെക്രട്ടറി എം.എം ബഷീര്‍ എന്നിവര്‍ക്കാണു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്.

ഒരു മാസം മുന്‍പു നല്‍കിയ നോട്ടീസിനു മൂന്നു പേരും നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടീസ്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നാണ് നിര്‍ദേശം.

ഡിസംബറില്‍ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പു വകവെക്കാതെ മല്‍സരത്തിലൂടെ പിണറായി പക്ഷം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തൂത്തു വാരിയിരുന്നു. സമ്മേളനത്തിനു മുന്നോടിയായി പിരപ്പന്‍കോട് മുരളി വിഭാഗീയ പ്രവര്‍ത്തനം നടത്തിയതായി എം.എം ബഷീര്‍ പിണറായി വിജയനു രേഖാമൂലം പരാതി നല്‍കിയിരുന്നു.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുരളി സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കി. കടകംപളളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരാണു ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയതെന്നായിരുന്നു പരാതി. തുടര്‍ന്ന് ഈ ആരോപണവും അന്വേഷിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X