കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുണ്ട കണ്ടെടുത്ത സംഭവം: സുരക്ഷാപാളിച്ച ഉണ്ടായില്ലെന്ന് പ്രാഥമിക നിഗമനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെടുത്ത സംഭവവുവമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ പാളിച്ചയുണ്ടായില്ലെന്ന് പ്രാഥമിക നിഗമനം.

അന്വേഷണ ഉദ്യോഗസ്ഥനായ സിഐഎസ്എഫ് കൊച്ചി കമാന്‍ഡന്റ് കെ.സി സുരേഷ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഈ നിഗമനം. സിഐഎസ്എഫ് ആസ്ഥാനത്ത്നിന്ന് ലഭിച്ച നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കെ.സി സുരേഷ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തി അന്വേഷണം നടത്തിയത്.

വിമാനത്താവളത്തിലെ കമാന്‍ഡന്റ് എച്ച്. കെ ദത്ത, ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം സംഭവം സംബന്ധിച്ച് ചര്‍ച്ച നടത്തുകയും സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു.

പിണറായിയുടെ ബാഗ് പരിശോധിച്ചതിന്റെ എക്സറേ ദൃശ്യങ്ങള്‍ അദ്ദേഹം പരിശോധിച്ചിട്ടുണ്ട്. ഇവയിലൊന്നും വെടിയുണ്ടയുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടില്ല. യാതൊരുവിധ സുരക്ഷാ പാളിച്ചയും ഉണ്ടായിട്ടില്ലെന്നും നിയമാനുസൃതമായ പരിശോധനകളില്‍ നിന്ന് പിണറായിയെ ഒരുതരത്തിലും ഒഴിവാക്കിയിട്ടില്ലെന്നും വിമാനത്താവളത്തില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന ഇദ്യോഗസ്ഥര്‍ സുരേഷിനെ അറിയിച്ചിട്ടുണ്ട്.

വിമാനത്തില്‍ നേരിട്ട് അയച്ച ബാഗുകളില്‍ വെടിയുണ്ട ഉണ്ടായിരുന്നോ എന്ന കാര്യമാണ് ഇനി വ്യക്തമാകാനുള്ളത്. അത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിച്ചശേഷം മാത്രമേ വെടിയുണ്ടയുടെ ഉറവിടം കണ്ടെത്താന്‍ കഴിയൂ. അതിനുശേഷമേ റിപ്പോര്‍ട്ട് നല്‍കുകയുള്ളു.

ചെന്നൈയിലേയ്ക്ക് പിണറായി വിജയന്‍ യാത്രചെയ്ത പാരമൗണ്ട് വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി പരിശോധന ചൊവാഴ്ചയും തുടരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X