കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിയില്‍ മുരളി-പത്മജ പോര്

  • By Staff
Google Oneindia Malayalam News

കൊച്ചി: എന്‍സിപിയില്‍ ഉടലെടുത്ത മുരളീധരന്‍-പത്മജ പോര് പുതിയ തലത്തിലേക്ക്. എറണാകുളം ജില്ലാ പ്രസിഡന്റ് പദവിയെ ചൊല്ലിയാണ് ഇരുവര്‍ക്കുമിടെ അഭിപ്രായവ്യത്യാസം ഉണ്ടായിരിക്കുന്നത്.

മുരളിക്ക് താല്‍പ്പര്യമുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് കെ ചന്ദ്രശേഖനെ പുറത്താക്കി പത്മജ തന്റെ നോമിനിയായ വര്‍ഗീസ് മാത്യുവിനെ പ്രസിഡന്റാക്കിയപ്പോള്‍ മുരളിയും വെറുതേ നിന്നില്ല. വര്‍ഗീസ് മാത്യുവിന്റെ അനുയായി മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ടോമി ജോണിനെ ഒറ്റ രാത്രി കൊണ്ട് പുറത്താക്കിയാണ് മുരളി തിരിച്ചടിച്ചത്.

പകരം ജോണ്‍ അമ്പാട്ടിനെ നിയമിച്ചു കൊണ്ടുളള ഉത്തരവ് ഫാക്സ് വഴി ജില്ലാ പ്രസിഡന്റിന് വെളളിയാഴ്ച തന്നെ നല്‍കുകയും ചെയ്തു. മുരളിക്ക് താല്‍പ്പര്യമില്ലാത്ത വര്‍ഗീസ് ജോണിനെ ജില്ലാ പ്രസിഡന്റാക്കിയ ചടങ്ങില്‍ ടോമി ജോണ്‍ പങ്കെടുക്കുകയുണ്ടായി.

പന്ത്രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരും പതിനേഴ് ജില്ലാ ഭാരവാഹികളും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ഇതാണത്രേ ടോമി ജോണിനെ ഉടനടി പുറത്താക്കി പത്മജയ്ക്ക് തിരിച്ചടി നല്‍കാന്‍ മുരളിയെ പ്രേരിപ്പിച്ചത്.

ഇതിനിടയില്‍ വര്‍ഗീസ് മാത്യുവിനെ ജില്ലാ പ്രസിഡന്റാക്കിയതിന് പിന്നിലുളള സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഴയ വിഭാഗം എന്‍സിപിക്കാര്‍ ശരദ് പവാറിന് ഫാക്സ് അയച്ചു കഴിഞ്ഞു.

എന്‍സിപിക്കാര്‍ക്ക് അനുവദിച്ചിരുന്ന എറണാകുളം ജില്ലയില്‍ പഴയ ഡിഐസിക്കാരനെ പ്രസിഡന്റാക്കുക വഴി എന്‍സിപിക്കാരുടെ അവസരം നഷ്ടപ്പെടുത്തിയെന്നും ഇതിന് ടി.പി പീതാംബരന്‍ മാസ്റര്‍ കൂട്ടുനിന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

ജില്ലാ പ്രസിഡന്റായിരുന്ന ചന്ദ്രശേഖരനെ മുരളിയുടെ എതിര്‍പ്പ് വകവെയ്ക്കാതെ കരുണാകരനെയും ശരത്പവാറിനെയും സ്വാധീനിച്ചാണ് ടി.പി പീതാംബരന്‍ മാസ്റര്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റിച്ചത്. ഇതോടെയാണ് പഴയ എന്‍സിപിക്കാരുടെ അവസരം നിഷേധിച്ചെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X