കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസാ കേന്ദ്രത്തില്‍ വെടിവയ്പ്, രണ്ടു മരണം

  • By Staff
Google Oneindia Malayalam News

12 വര്‍ഷമായി നാസയില്‍ കോണ്‍ട്രാക്റ്റ് എന്‍ജിനീയറായി ജോലി ചെയ്യുന്ന ബില്‍ ഫിലിപ്പ്(60) എന്നയാളാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ രണ്ടു പേരെ ബന്ദിയാക്കിയ ശേഷം ഒരാളെ വെടിവച്ച് കൊല്ലുകയായിരുന്നു. ഡേവിഡ് ബെവര്‍ലിയാണ് വെടിയേറ്റ് മരിച്ചത്.

ഇയാള്‍ നാസയിലെ ഉദ്യോഗസ്ഥനാണ്. മറ്റേ തടവുകാരിയായ ഫ്രാന്‍ ക്രെന്‍ഷോ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡേവിഡിന് അടുത്തുണ്ടായിരുന്നതു കൊണ്ടാണ് തന്നെയും ബന്ദിയാക്കിയതെന്ന് ഫ്രാന്‍ പറഞ്ഞു.

ഡേവിഡിനെ വെടിവച്ച ശേഷം ഫിലിപ്പ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഫിലിപ്പിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമായിട്ടില്ല. ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന് ഹൂസ്റന്‍ പോലീസ് ചീഫ് ഹെറോള്‍ഡ് ഹെര്‍ട്ട് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന കെട്ടിട്ടത്തില്‍ നിന്നും എല്ലാവരെയും പോലീസ് ഒഴിപ്പിച്ചു. നാസാ അത്യാഹിത വിഭാഗത്തിലെയ്ക്ക് ഫ്രാന്‍ ഫോണ്‍ ചെയ്തതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

കൈകള്‍ ബന്ധിച്ചിരുന്നുവെങ്കിലും വായിലൊട്ടിച്ച ടേപ്പ് മാറ്റാന്‍ കഴിഞ്ഞതിനാലാണ് ഫോണ്‍ ചെയ്യാന്‍ സാധിച്ചതെന്ന ഫ്രാന്‍ പറഞ്ഞു. അവര്‍ ബന്ദികളുളള കെട്ടിട്ടത്തില്‍ പ്രവേശിക്കുമ്പോഴാണ് രണ്ടു വെടിയൊച്ചകള്‍ കേട്ടതെന്ന് പോലീസ് വക്താവ് വാനി റെഡി പറഞ്ഞു.

പോലീസ് സംഭവസ്ഥലത്തെത്തുമ്പോഴെക്കും ഇരുവരും മരിച്ചു കഴിഞ്ഞിരുന്നു. മരിച്ചാല്‍ അറിയിക്കേണ്ട ആളുകളുടെ പേരുകളും ഫോണ്‍ നമ്പറുകളും അടങ്ങുന്ന കുറിപ്പ് ഫിലിപ്പ് തയ്യാറാക്കി വച്ചിരുന്നു. ഇത് ഒരു മേശപ്പുറത്തു നിന്നും പോലീസ് കണ്ടെടുത്തു.

മാര്‍ച്ച് 19നാണ് ഫിലിപ്പ് വെടിവയ്ക്കാനുപയോഗിച്ച തോക്ക് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന കെട്ടിട്ടമായ 44 നാസയുടെ 1,600 ഏക്കര്‍ വരുന്ന ക്യാംപസിലെ മറ്റു കെട്ടിട്ടങ്ങളില്‍ നിന്നു കുറച്ച് മാറിയാണ് സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X