കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് യെല്‍സിന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

സെന്‍ട്രല്‍ ക്ളിനിക്കല്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

1991-99 കാലത്ത് പ്രസിഡന്റായിരുന്ന യെല്‍സിന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചതു മുതല്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികില്‍സയിലായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യയെ നയിച്ചത് യെല്‍സനായിരുന്നു. റഷ്യയെ കമ്പോളവത്കൃത സാമ്പത്തികക്രമത്തിലേക്ക് നയിച്ചതിനു പിറകിലും യെല്‍സന്‍ പ്രധാന പങ്കു വഹിച്ചിരുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരനെന്ന് പറയപ്പെടുന്ന മിഖായേല്‍ ഗോര്‍ബച്ചേവിനെ തുടര്‍ന്ന് 1991 ജൂലായ് 10നാണ് യെല്‍സിന്‍ റഷ്യന്‍ പ്രസിഡന്റായത്. 1999 ഡിസംബര്‍ 31 വരെ തത്സ്ഥാനത്ത് തുടര്‍ന്നു.

1931സ് യുറാല്‍ പര്‍വതനിരയ്ക്കു സമീപമുളള ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച്, കമ്മ്യൂണിസ്റ് പാര്‍ട്ടിയിലൂടെ വളര്‍ന്ന നേതാവാണ് യെല്‍സന്‍. 1985ല്‍ മോസ്കോ നഗരത്തിലെ അഴിമതി തുടച്ചുനീക്കാന്‍ ഗോര്‍ബച്ചേവ് ദൗത്യമേല്പിച്ച യെല്‍സന്‍ ,1991ല്‍ ഗോര്‍ബച്ചേവിനെ തന്നെ പുറത്താക്കാനുളള ചാലകശക്തിയായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X