കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിങ്‌ കോളെജുകളിലെ ഫീസ്‌ കൂട്ടും: ശ്രീമതി

  • By Staff
Google Oneindia Malayalam News

സംരംഭകര്‍ക്ക് എല്ലാ ജില്ലകളിലേക്കും സ്വാഗതമേകുന്നുവെന്നും ഇന്‍ഫോസിസിന്റെ വരവ്‌ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും വി.എസ്‌ പറഞ്ഞു. എന്നാല്‍ കന്പനികള്‍ സ്ഥലം ലഭിച്ചശേഷം നിര്‍മാണം നടത്താന്‍ വൈകിയാല്‍ തിരിച്ചെടുക്കണമെന്നതു നിര്‍ബന്ധമാണെന്നും വി.എസ്‌ അറിയിച്ചു.

തലസ്ഥാന നഗരത്തില്‍ ഐടി വ്യവസായങ്ങള്‍ക്ക്‌ ഉപയുക്തമാക്കും വിധമുളള പ്രതിഭകളുളളതിനാലാണ്‌ ഇവിടെ ക്യാംപസ്‌ സ്ഥാപിക്കുന്നതെന്ന്‌ ഇന്‍ഫോസിസ്‌ സ്ഥാപകരിലൊരാളും ബോര്‍ഡ്‌ അംഗവുമായ കെ. ദിനേഷ്‌ അറിയിച്ചു. ആദ്യ കെട്ടിടത്തില്‍ തന്നെ ഏകദേശം 1,800 പേര്‍ക്കു ജോലി ചെയ്യാന്‍ കഴിയും.

പിന്നീട്‌ ഓരോ കെട്ടിടവും 1,600-1,800 പേര്‍ക്കു വീതമുളളതാണ്‌. ഇത്തരം അഞ്ചു ബ്ലോക്കുകളിലായാണ്‌ 8,000 പേരെ ഉദ്ദേശിക്കുന്നത്‌. ഇന്ത്യയിലെ ഏറ്റവും ആധുനികമായ ഇന്‍ഫോസിസ്‌ ക്യാംപസുകളിലൊന്നാവും തിരുവനന്തപുരത്തേത്‌.

കഴിഞ്ഞ ഡിസംബറിലാണ്‌ ഇന്‍ഫോസിസിനു ഭൂമി കൈമാറിയുളള സര്‍ക്കാര്‍ രേഖ ലഭിച്ചത്‌. എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചിരിക്കണം എന്ന നിര്‍ബന്ധമുളളതിനാല്‍ അനുമതികളെല്ലാം കിട്ടിയ ശേഷമാണു നിര്‍മാണം ആരംഭിക്കുന്നത്‌. 15 മാസം കൊണ്ട്‌ ആദ്യഘട്ടത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും ദിനേഷ്‌ പറഞ്ഞു.

ടെക്‌നോപാര്‍ക്കില്‍ ഇന്‍ഫോസിസ്‌ ഇതിനകം 30 കോടി മുടക്കിയിട്ടുണ്ട്‌. 1,100 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. ഇവര്‍ക്കു പുറമെയാണ്‌ 8,000 പേര്‍ക്കു പുതിയ ക്യംപസ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X