കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രാചാരങ്ങള്‍ പരിഷ്‌കരിക്കും

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: ജീവിത നിലവാരം ഉയര്‍ത്താന്‍ മാവോതീവ്രവാദികള്‍ക്ക്‌ സ്റ്റൈഫന്‍റ് നല്‍കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഗിരിജ പ്രസാദ് കൊയ് രാള അധ്യക്ഷനായ മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. .

സമാധാന ഉടന്പടികള്‍ക്ക്‌ വിധേയരായി ഐക്യരാഷ്ട്രസംഘടനയുടെ ക്യാംപുകളില്‍ കഴിയുന്നവരെ പുനരുദ്ധരിക്കാനാണ്‌ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്‌. 31,000 മുന്‍ മാവോ പോരാളികള്‍ക്കാണു ധനസഹായം ലഭിക്കുക. 3000 നേപ്പാളി രൂപവീതമാണു നല്‍കുക.

ഇതിനു പുറമേ, ക്യാംപുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും മറ്റുമായി കൂടുതല്‍ തുക നീക്കിവെയ്ക്കാനും തീരുമാനമായി. ഏഴു പ്രധാന ക്യംപുകള്‍ക്ക് പുറമേ 21 ചെറു ക്യംപുകളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി 31,000ത്തിലേറെ മാവോയിസ്റ്റുകളില്‍ ഈ ക്യംപുകളില്‍ കഴിഞ്ഞു വരുന്നു.

നേപ്പാളിലെ14 ക്യാംപുകളില്‍ കഴിയുന്ന മാവോവാദികള്‍ ഈ വര്‍ഷാവസാനം നടക്കുന്ന തിരഞ്ഞെടുപ്പുവരെ ക്യാംപുകളിലാണ്‌ താമസിക്കുക. മാവോ നേതാക്കളുമായി ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്‌ ഈ തീരുമാനം.

യു എന്‍ ക്യാംപുകളിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അവിടെ കഴിയുന്നവര്‍ക്കു ധനസഹായം നല്‍കണമെന്നും മാവോവാദികള്‍ സര്‍ക്കാരിനോട്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X