കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്യാദ എല്ലാവര്‍ക്കം ബാധകം: പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജന്തുജന്യരോഗങ്ങള്‍ ഉള്‍പ്പെടെയുളള രോഗങ്ങള്‍വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ഇതിനകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു കഴിഞ്ഞു.

അതിനു പുറമേ ആന്ത്രാക്‌സ്‌, അനപ്ലാസ്‌മ, നീലനാവുരോഗം, ആട്‌ വസന്ത തുടങ്ങിയ ജന്തുജന്യരോഗങ്ങളും പടരുന്നതായാണ്‌ റിപ്പോര്‍ട്ട്‌. അസ്ഥിരമായ വേനല്‍മഴ മൂലം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മഞ്ഞപ്പിത്തം പടരുകയാണ്‌.

പത്തനംതിട്ടയില്‍ ചിക്കുന്‍ഗുനിയ രോഗവും കോഴിക്കോട്‌ ഡെങ്കിപ്പനിയും കണ്ടെത്തിയതിനു പിറകെ പാലക്കാട്‌ ആന്ത്രാക്‌സ്‌ രോഗവും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. വേനല്‍കാലരോഗങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുന്നതായി മെഡിക്കല്‍ വിഭാഗവും വിലയിരുത്തുന്നു.

പത്തനംതിട്ടയില്‍ ചിക്കുന്‍ ഗുനിയ, വൈറല്‍ പനി തുടങ്ങയിവ നിയന്ത്രണാതീതമാകുന്നതായാണ്‌ റി്‌പ്പോര്‍ട്ട്‌. ആലപ്പുഴയില്‍ കണ്ടതിനെക്കാള്‍ ഗുരുതരമാണ്‌ ഇവിടത്തെ സ്ഥിതിയെന്നും രോഗം സ്ഥിരീകരിച്ച ഇത്രയധികം കേസുകള്‍ കേരളത്തിലെങ്ങും കണ്ടിട്ടില്ലെന്നുമാണ്‌ ആരോഗ്യ ഡയറക്ടര്‍ വെളിപ്പെടുത്തിയത്‌. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരാണ്‌ രോഗം ബാധിച്ച്‌ ചികിത്സ തേടിയെത്തിയിരിക്കുന്നത്‌.

ചിക്കുന്‍ഗുനിയയെ പ്രതിരോധിക്കാന്‍ പത്തനംതിട്ട ജില്ലയ്‌ക്ക്‌ സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്‌. ഇതിനു പുറമേ രോഗപ്രതിരോധനത്തിനായി കാഞ്ഞിരപ്പളളി, മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രികളില്‍ എട്ട്‌ ഡോക്ടര്‍മാരെ കൂടുതലായി നിയമിച്ചിട്ടുണ്ട്‌. ഇവിടങ്ങളില്‍ 1,500ഓളം പേര്‍ ചിക്കുന്‍ ഗുനിയയ്‌ക്ക്‌ ചികിത്സ തേടിയെത്തിയെന്നാണ്‌ കണക്ക്‌.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക്‌ വരുന്ന കന്നുകാലികളിലാണ്‌ ജന്തുജന്യരോഗാണുക്കള്‍ കണ്ടെത്തിയിരിക്കുന്നത്‌. കേരളത്തിലേയ്‌ക്ക്‌ ചേക്കേറുന്ന പക്ഷികളിലും പക്ഷിപ്പനിയുടെ രോഗാണുക്കള്‍ കണ്ടെത്തിയിട്ടുണ്ട്‌.

കേരളത്തിലെ പകര്‍ച്ചപ്പനിയെക്കുറിച്ച്‌ പഠിക്കാനും പ്രതിരോധ നടപടികളെടുക്കാനും കേന്ദ്ര വിദഗ്‌ധ സംഘമെത്തുമെന്ന്‌ ആരോഗ്യ മന്ത്രി പി.കെ ശ്രീമതി അറിയിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X