കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേസ്: ഫയര്‍മാന്‍മാരെ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: കാലവര്‍ഷം കേരളത്തെ തണുപ്പിക്കുമ്പോള്‍ വടക്കേയിന്ത്യയില്‍ ചൂടുകാരണം ജനങ്ങള്‍ മരിച്ചു വീഴുന്നു. മണ്‍സൂണ്‍ വരവിന്‌ മുന്നോടിയായി കനത്ത ചൂടാണ്‌ വടക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്നത്‌.

കേരളം വഴി എത്തുന്ന മണ്‍സൂണ്‍ പ്രതീക്ഷിച്ചിരിക്കുകയാണ്‌ വടക്കേഇന്ത്യ. ഉത്തര്‍പ്രദേശില്‍ മൂന്നുമരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തതോടെ ചൂട്‌ കാരണം സംസ്ഥാനത്തെ ഇതുവരെയുള്ള മരണസംഖ്യ 25 ആയി.

ലഖ് നൊവില്‍ 43.8 ഡിഗ്രിയാണ്‌ താപനില രേഖപ്പെടുത്തിയത്‌. കഠിനമായ ചൂട്‌ അനുഭവപ്പെടുന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ 44.5 ഡിഗ്രിവരെ താപനില ഉയര്‍ന്നു. ഹരിയാനയിലെ ഹിസാര്‍, പഞ്ചാബിലെ ലുധിയാന, അമൃത്സര്‍, പട്യാല എന്നിവിടങ്ങളില്‍ താപനില എക്കാലത്തെയും വലിയ റിക്കാര്‍ഡ്‌ രേഖപ്പെടുത്തി.

ദില്ലി നഗരത്തിലും കനത്ത ചൂട്‌ അനുഭവപ്പെട്ടു. ദില്ലിയില്‍ ശനിയാഴ്ച 44.9 ഡിഗ്രിയായിരുന്നു താപനില. ഈ വര്‍ഷം ദില്ലിയില്‍ രേഖപ്പെടുത്തിയില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

വെളുപ്പിന്‌ പോലും താപനിലയില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെടുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. അസഹനീയമായ ചൂടു മൂലം ജനങ്ങള്‍ വീടിന്‌ പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ഞായ്യറാഴ്ച രാവിലെ 33.8 ഡിഗ്രിയാണ്‌ തലസ്ഥാനത്ത് രേഖപ്പെടുത്തിയ താപനില.

ഛത്തീസ്‌ഖണ്‌ഡില്‍ 44.2ഉം ലുധിയാനയില്‍ 46 ഡിഗ്രിയുമാണ്‌ ചൂട്‌. അമൃത്സറിലാണ്‌ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്‌. ഇവിടെ ശനിയാഴ്ച 47.3 സെല്‍ഷ്യസായിരുന്നു താപനില. ജമ്മുവില്‍ 39 ഡിഗ്രി ചൂടാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്‌.

പലസ്ഥലങ്ങളിലും കാര്‍ഷിക ഉത്‌പന്നങ്ങള്‍ കനത്ത ചൂടിനെ തുടര്‍ന്ന്‌ കേടായി പോകുകയാണ്‌. പ്രധാന കൃഷിയിടങ്ങളിലെല്ലാം. കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി തുടങ്ങി.

അടുത്ത ദിവസങ്ങളില്‍ തന്നെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം പ്രതീക്ഷിക്കുന്നുണ്‌ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ ചൂട്‌ കുറയുമെന്നാണ്‌ പ്രതീക്ഷ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X