കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കള്‍ സാക്ഷി, അച്ഛന്‍ അമ്മയ്ക്കു താലി ചാര്‍ത്തി!

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാര്‍ ഉപസമിതി റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ച എല്‍ഡിഎഫ്‌ യോഗത്തില്‍ പങ്കെടുക്കാതെ മൂന്നാറിലേക്കു പോയ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനം.

യോഗത്തില്‍ അധ്യക്ഷത വഹിച്ച സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനാണു വിമര്‍ശനത്തിനു തുടക്കമിട്ടത്‌. മുഖ്യമന്ത്രിയെ കാണുന്നില്ലല്ലോ, അദ്ദേഹം വരില്ലേ? എന്ന മട്ടിലായിരുന്നു വെളിയത്തിന്‍റെ തുടക്കം .

മുഖ്യമന്ത്രി മൂന്നാറില്‍ പോയിരിക്കയാണെന്നു പിണറായി വിജയന്‍ മറുപടി പറഞ്ഞപ്പോള്‍ ക്ഷുഭിതനായ വെളിയം മുഖ്യമന്ത്രിയുടെ കൂടി സൗകര്യം പരിഗണിച്ചാണു യോഗം നിശ്ചയിച്ചതെന്നും അദ്ദേഹം മൂന്നാറില്‍ എന്തു ചെയ്യാനാണു പോയതെന്നും ചോദിച്ചു.

സിപിഐ അസിസ്റ്റന്റ്‌ സെക്രട്ടറി സി.എന്‍ ചന്ദ്രന്‍ ഇതേറ്റുപിടിച്ചു. റവന്യു മന്ത്രിയെ അറിയിക്കാതെയാണു മുഖ്യമന്ത്രി മൂന്നാറില്‍ പോയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയില്ലാതെയും മൂന്നാര്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യാതെയും യോഗം നടത്തേണ്ടെന്ന നിലപാടാണു സിപിഐ പ്രതിനിധികള്‍ സ്വീകരിച്ചത്‌.

ഒരു ഘട്ടത്തില്‍ യോഗം ഉപേക്ഷിക്കേണ്ട സ്ഥിതിയും വന്നു. അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ചയ്ക്കെടുക്കാമെന്ന നിര്‍ദേശം ഒടുവില്‍ അംഗീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രി ഇടുക്കിയിലെ പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണു പോയതെന്നും അക്കൂട്ടത്തില്‍ മൂന്നാര്‍ സന്ദര്‍ശിച്ചതാണെന്നുമാണ്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താലേഖകര്‍ക്കു നല്‍കിയ വിശദീകരണം.

എല്‍ഡിഎഫ്‌ ഉപസമിതി തയ്യാറാക്കിയ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പ്രത്യേക ദൗത്യസംഘത്തിന്‌ വിമര്‍ശനമുണ്ടെന്ന സൂചനകളുണ്ട്‌. സിപിഐ ഓഫീസിന്റെ കവാടം പൊളിച്ചുനീക്കിയ നടപടി തെറ്റായിപ്പോയെന്നും കുറ്റപ്പെടുത്തലുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X