കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയെണ്ണല്‍: സമരം-പകര്‍ച്ചപ്പനി അധ്യാപകര്‍ക്ക്‌ പാരയായി

  • By Staff
Google Oneindia Malayalam News

ജാന്‍പുര്‍ (ഉത്തര്‍പ്രദേശ്‌): വൃക്കരോഗിയായ മകളുടെ ചികിത്സച്ചെലവ്‌ താങ്ങാന്‍ കഴിയാതെ ഉത്തര്‍പ്രദേശില്‍ അച്ഛന്‍ മകളെ നദിയിലെറിഞ്ഞു.

ജാന്‍പുര്‍ ജില്ലയില്‍ ദേവ്‌കാലി ഗ്രാമത്തിലെ ബഖെറു സോങ്കാറാണ്‌ ഏഴു വയസ്സുകാരിയായ മകള്‍ സരിതയെ ഗോമതി നദിയിലേക്ക്‌ എറിഞ്ഞത്‌. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ പെണ്‍കുട്ടിയെ രക്ഷിച്ചു അടുത്തുളള പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

സംഭവത്തെത്തുടര്‍ന്ന്‌, കാണാതായ സോങ്കാറിനുവേണ്ടി പോലീസ്‌ അന്വേഷണം ആരംഭിച്ചു. വിവരമറിഞ്ഞെത്തിയ സ്റ്റേഷനില്‍ എത്തിയ അമ്മയോടൊപ്പം സരിതയെ തിരിച്ചയച്ചു.

മൂന്നുവര്‍ഷമായി വൃക്കരോഗത്തെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്ന സരിത, അടുത്തിടെ മുംബൈയിലെ ആസ്പത്രിയില്‍ ചികിത്സ തുടങ്ങിയിരുന്നു. അവിടെ പഴകച്ചവടം നടത്തിയാണ് മകളുടെ ചികിത്സയ്ക്കുളള പണം കണ്ടെത്തിയിരുന്നത്.

കുട്ടിയുടെ ഇരുവൃക്കകളും തകരാറിലാണെന്നും തുടര്‍ചികിത്സയ്ക്ക് മൂന്ന് ലക്ഷം കൂടി വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നത്രെ. ഇത്രയും തുക കണ്ടെത്താന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ്‌ സോങ്കാറിനെ ഈ കൃത്യത്തിന്‌ പ്രേരിപ്പിച്ചതെന്നറിയുന്നു.

മുംബൈയില്‍ നിന്ന് തീവണ്ടിയില്‍ തങ്ങള്‍ ജാന്‍പുരിലെത്തിയെന്നും അവിടെ നിന്ന് വീട്ടിലേയ്ക്ക് തിരിക്കവേ, ശാസ്ത്രി പാലത്തില്‍ വച്ച് അച്ഛന്‍ തന്നെ ഗോമതി നദിയിലേയ്ക്ക് തളളിയിടുകയായിരുന്നുവെന്നും സരിത പോലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് പോലീസ് ഇത് വരെ കേസ്സെടുത്തിട്ടില്ല. സരിത ജാന്‍പുരിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X