അഭയ കേസ്: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നാര്‍ക്കോ അനാലിസിസ് ടെസ്റ്റ്
ദില്ലി: ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഹരിയാനയിലെ ഗ്രാമത്തില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത.
ഒരേ ജാതിയില്‍ നിന്നും വിവാഹം ചെയ്‌തതിന്റെ പേരില്‍ ദമ്പതികളെ കൊന്നു കനാലിലെറിഞ്ഞതായിരുന്നു ഇതിന് മുമ്പ് പുറത്തെത്തിയ വാര്‍ത്ത.
എന്നാല്‍ ഇത്തവണ ജാതി മാറി കല്യാണം കഴിച്ചതിന്റെ പേരിലാണ് സമൂഹം ദമ്പതികളെ വധശിക്ഷയ്‌ക്കു വിധിച്ചത്. ദളിത് വിഭാഗക്കാരാനായ മനോജ് സെയ്‌നി വിഭാഗക്കാരിയായ റിംപി എന്നിവര്‍ക്കതെരിയാണ് വധഭീഷണിയുള്ളത്.
നൂഹ് ഗ്രാമവാസിയായ മനോജ് ദില്ലിയിലെ ആര്യ സമാജം ക്ഷേത്രത്തില്‍ വെച്ച് ജൂണ്‍ 18നാണ് റിംപിയെ വിവാഹം ചെയ്‌തത്. വിവാഹത്തോട് കടുത്ത എതിര്‍പ്പായിരുന്ന റിംപിയുടെ കുടുംബം ചടങ്ങിന് സംബന്ധിച്ചിരുന്നില്ല. വിവാഹത്തോടെ ഗോത്ര മേധാവികള്‍ക്കും ദമ്പതിമാരോട് കടുത്ത എതിര്‍പ്പായി. സൈനി വിഭാഗക്കാര്‍ ഇപ്പോള്‍ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. റിംപിയുടെ പാതാവും ഇവര്‍ക്ക് നേരെ വധഭീഷണി മുഴക്കിയിട്ടുണ്ട്.
ജീവന്‍ രക്ഷിയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇരുവരും ബുധനാഴ്‌ച ദില്ലിയിലെ ഹസ് ഖാസ് പൊലീസ് സ്റ്റേഷനിലെത്തി വിവരം നല്‍കി. ജൂണ്‍ 19ന് ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ തങ്ങള്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് മനോജും റിംപിയും പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഇവര്‍ നൂഹ് പൊലീസ് സ്റ്റേഷനിലും ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ നൂഹ് പൊലീസ് മനോജിനെതിരെ തട്ടിക്കൊണ്ടുപോകന്‍ കുറ്റം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുകയാണ്. ഒപ്പം തീര്‍ത്തും തെറ്റായ രീതിയില്‍ ഒരു പ്രഥമ വിവര റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്. ഇത് വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയശേഷമാണ്- മനോജിന്റെ സുഹൃത്ത് പറയുന്നു.
ദില്ലി പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ച വധുവരന്മാരെ പൊലീസ് നൂഹിലേയ്‌ക്കു തന്നെ തിരിച്ചയയ്‌ക്കുകയായിരുന്നു. എന്നാല്‍ ചില വനിതാ സംഘടനാ പ്രവര്‍ത്തകരും മറ്റും ഇടപെട്ടതിനെത്തുടര്‍ന്ന് ഇവരെ തിരികെ വിളിയ്‌ക്കുകയും പൊലീസ് സംരക്ഷണം നല്‍കുകയും ചെയ്‌തിട്ടുണ്ട്.