കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നാര്‍ക്കോ അനാലിസിസ് ടെസ്റ്റ്

  • By Staff
Google Oneindia Malayalam News

മൂന്നാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ : ധന്യശ്രീ റിസോര്‍‍‍‍‍‍‍‍‍‍‍‍ട്ട് പൊളിക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെ റിസോര്‍‍‍‍‍‍‍‍ട്ട് പൊളിക്കുന്നതിനെതിരെ സിപിഎം മൂന്നാര്‍‍‍‍‍‍ ഏരിയാകമ്മിറ്റി പരസ്യമായി രംഗത്തെത്തി.

റിസോര്‍‍‍‍‍‍‍ട്ട് പൊളിക്കാതെ ഏറ്റെടുത്ത് സീല്‍‍‍‍‍‍‍‍‍‍‍‍ വയ്ക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍‍‍‍‍‍‍‍‍‍ കോടതി ഉത്തരവ് വരുന്നതിനു മുന്പ് തന്നെ ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍‍‍‍‍‍‍‍‍ റിസോര്‍‍‍‍‍‍‍‍‍‍‍ട്ട് പൊളിച്ചു തുടങ്ങി. ഇക്കാര്യം ധന്യശ്രീയുടെ അഭിഭാഷകന്‍‍‍‍‍‍‍‍‍‍ കോടതിയുടെ ശ്രദ്ധയില്‍‍‍‍‍‍‍‍‍ പെടുത്തിയപ്പോഴാണ് പൊളിച്ചു നീക്കരുതെന്ന ഉത്തരവ് നല്‍‍‍‍‍‍കിയത്.

കോടതി വിധി വന്നയുടനെ സിപിഎം പ്രവര്‍‍‍‍‍‍‍ത്തകര്‍‍‍‍‍‍‍‍‍‍‍‍ പ്രകടനമായെത്തി റിസോര്‍‍‍‍‍‍‍‍‍‍ട്ട് പൊളിക്കുന്നത് തടഞ്ഞു. ദൗത്യസംഘവുമായി വാക്കേറ്റമുണ്ടായത് ഈ പ്രദേശത്ത് അല്‍‍‍‍‍‍‍‍‍പനേരം സംഘര്‍‍‍‍‍‍‍‍ഷത്തിനിടയാക്കി.

സിപിഎം ഏരിയാ സെക്രട്ടറി ശശികുമാറിന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍‍‍‍‍‍‍‍‍‍‍‍ത്തകര്‍‍‍‍‍‍‍‍ ദൗത്യസംഘത്തെ നേരിട്ടത്.

പ്രമുഖ ഹൈക്കോടതി അഭിഭാഷകന്‍‍‍‍‍‍‍‍‍‍‍‍‍‍‍ അഡ്വ. രാം കുമാറിന്റേതാണ് ധന്യശ്രീ റിസോര്‍ട്ട്. വിവാദമായ രവീന്ദ്രന്‍‍‍‍‍ പട്ടയത്തിന്റെ ബലത്തിലാണ് ഈ റിസോര്‍‍‍‍‍‍‍ട്ട് പണിതിരിക്കുന്നത്. ധന്യശ്രീ പൊളിക്കേണ്ടി വന്നാല്‍‍‍‍‍‍‍ മൂന്നാറിലെ സിപിഎം സിപിഐ ഓഫീസുകളും പൊളിക്കേണ്ടി വരും. അതൊഴിവാക്കാന്‍‍‍‍‍‍‍‍‍‍‍‍‍ ധന്യശ്രീ പൊളിക്കാതെ സൂക്ഷിക്കാന്‍‍‍‍‍‍‍‍ സിപിഎം സിപിഐ കക്ഷികള്‍‍‍‍‍‍‍‍‍‍ ബദ്ധപ്പെടുന്നത്.

മൂന്നാറിലെ സിപിഎം പാര്‍‍‍‍‍‍‍‍‍‍‍‍‍ട്ടി ഓഫീസ് പൊളിക്കാനെത്തിയാല്‍‍‍‍‍‍‍‍‍‍ ദൗത്യസംഘത്തിന്റെ കൈവെട്ടുമെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി കഴിഞ്ഞ ദിവസം പൊതുയോഗത്തില്‍‍‍‍‍‍‍‍‍‍‍‍‍ ഭീഷണി മുഴക്കിയിരുന്നു.

ഇടതുമുന്നണി ഏല്‍‍‍‍‍‍‍‍‍‍‍പ്പിച്ച ചരിത്ര ദൗത്യം നിര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍‍‍‍‍‍‍ക്കെതിരെ ഏരിയാ നേതൃത്വത്തിന്റെ കയ്യാങ്കളി കൂടി ആയതോടെ പാര്‍‍‍‍ട്ടി ആര്‍‍‍‍‍‍‍‍‍‍‍‍‍‍ക്കൊപ്പം എന്ന് ഒരിക്കല്‍‍‍‍‍‍‍‍‍‍ കൂടി വ്യക്തമാകുന്നു. പാര്‍‍‍‍‍‍‍‍‍‍‍‍‍ട്ടിയില്‍‍‍‍‍‍‍‍‍ വി എസ് അച്യുതാനന്ദന്‍‍‍‍‍‍‍‍‍‍‍ ഗ്രൂപ്പിനോട് അടുപ്പം പുലര്‍‍‍‍‍‍‍‍‍‍ത്തിയിരുന്ന എം എം മണി മൂന്നാര്‍‍‍‍‍‍‍‍‍‍ സംഭവത്തോടെ ഗ്രൂപ്പ് മാറിയതായി വാര്‍‍‍‍‍‍‍‍ത്തയുണ്ടായിരുന്നു.

ഒഴിപ്പിക്കല്‍‍‍‍‍ തുടങ്ങിയ ശേഷം ഇടുക്കി ജില്ലാക്കമ്മറ്റി യോഗങ്ങളിലെല്ലാം സംസ്ഥാനക്കമ്മിറ്റിയെ പ്രതിനിധീകരിച്ച് പിണറായി വിജയന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നേരിട്ടു പങ്കെടുക്കുകയായിരുന്നു. അച്യുതാനന്ദന്റെ മാനസ പുത്രന്‍‍‍‍‍‍‍‍‍ എന്നറിയപ്പെടുന്ന ദൗത്യസംഘത്തലവന്‍‍‍‍‍‍‍‍‍ സുരേഷ് കുമാറിനെതിരെ പാര്‍‍‍‍‍‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി പരസ്യമായി വെല്ലുവിളിച്ചത് ഫലത്തില്‍‍‍‍‍‍‍‍ അച്യുതാനന്ദനുളള മുന്നറിയിപ്പാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X