കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: സിബിഐ പുലിവാല്‍ പിടിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ സ്‌ത്രീധന പീഡനക്കേസ്‌ സിബിഐയ്‌ക്ക്‌ വിടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തോട്‌ ശുപാര്‍ശ ചെയ്‌തു.

സംസ്ഥാന ആഭ്യന്തര സെക്രട്ടറി ജാവേദ്‌ അഹമ്മദാണ്‌ ഇക്കാര്യം അറിയിച്ചത്‌. എന്നാല്‍ സ്‌ത്രീധന പീഡനവുമായി തിനിയ്‌ക്ക്‌ ഒരു ബന്ധവുമില്ലെന്ന്‌ അര്‍ജുന്‍ സിംഗ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ചന്ദൗസിയിലെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ അര്‍ജുന്‍ സിംഗിനും മറ്റ്‌ ആറ്‌ കുടുംബാംഗങ്ങള്‍ക്കുമെതിരെ മൊറാദാബാദ്‌ പൊലീസ്‌ സ്‌ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തത്‌. ഇതിന്‌ പിന്നാലെയാണ്‌ അന്വേഷണം സിബിഐയ്‌ക്ക്‌ വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

സിംഗിന്റെ ചെറുമകന്‍ അഭിജിത്‌ സിംഗിന്റെ ഭാര്യ പ്രിയങ്കയെ സ്‌ത്രീധനമാവശ്യപ്പെട്ടു പീഡിപ്പിച്ചുവെന്നാണ്‌ ആരോപണം. മെഴ്‌സിഡസ്‌ കാറും ഫ്‌ലാറ്റും വേണമെന്നാണത്രേ സിംഗിന്റെ കുടുംബാംഗങ്ങള്‍ പ്രിയങ്കയോട്‌ ആവശ്യപ്പെട്ടത്‌. പ്രിയങ്കയുടെ അച്ഛന്‍ മാധവേന്ദ്രസിംഗാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌.

ഈ സംഭവവുമായി തനിയ്‌ക്ക്‌ ബന്ധമില്ലെന്നും ഈ വിവാഹം തന്നോട്‌ ആലോചിക്കാതെയാണ്‌ നടത്തിയതെന്നുമാണ്‌ അര്‍ജുന്‍ സിംഗ്‌ പറയുന്നത്‌. തന്റെ അഭിപ്രായം പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ട്‌ ഒന്നര വര്‍ഷം മുമ്പ്‌ നടത്തിയ വിവാഹത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X