കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോഴുളള അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്താണ് ഈ തീരുമാനം.

കേന്ദ്രജലകമീഷന്‍ 1979ല്‍ നിര്‍ദേശിച്ച സ്ഥലത്താണ് അണക്കെട്ട് പണിയുകയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവിലുള്ള ഡാമില്‍നിന്ന് 1300അടി താഴെയായിരിക്കും പുതിയ ഡാം. വിശദ സാധ്യതാപഠനവും പ്രോജക്ട്റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ ജലസേചന വകുപ്പിലെ ഐഡിആര്‍ബി വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അറിയിച്ചു.

ഒരു അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, രണ്ട് അസി. എന്‍ജിനിയര്‍, 12 ഓവര്‍സിയര്‍മാര്‍ എന്നിവരടക്കമുള്ള വിപുലമായ സംഘത്തെ പ്രോജക്ട്റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തി. പുതിയ ഓഫീസ് മുല്ലപ്പെരിയാറില്‍ നിലവിലുള്ള അസി. എന്‍ജിനിയറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കും.

കേന്ദ്രജലകമീഷന്‍ നിര്‍ദേശപ്രകാരം 1979ല്‍ ഡാം പണിയാന്‍ സ്ഥലം നിര്‍ണയിച്ചിരുന്നു. ഇത് കേരളവും തമിഴ്നാടും അംഗീകരിച്ചു. എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ലെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. പകരം നിലവിലുള്ള പഴകിയ ഡാം ശക്തിപ്പെടുത്താനുള്ള നടപടിയാണുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X