കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff
Google Oneindia Malayalam News

മുംബൈ: സാമൂഹിക കൂട്ടായ്മക്കായുളള ഓര്‍ക്കുട്ട് എന്ന് വെബ് സൈറ്റ് വഴി മരണത്തിന്‍റെ തണുപ്പറിഞ്ഞ അഡ്നന്‍ പത്രാവാല(16)യുടെ കൊലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് പങ്കാളികളായ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആറു മാസം മുന്പ് ഓര്‍ക്കൂട്ടിലൂടെ അഡ്നാനുമായി സൗഹൃദം സ്ഥാപിച്ച സുജിത് നായര്‍(28), ആയുഷ് ഭട്ട്(19), ഹിമേഷ് അംബാവട്(18) എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളാണ് അഡ്നനെ കൊന്നതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ സുജിത് നായര്‍ മലയാളിയാണ്.

ശനിയാഴ്ച രാത്രി 11 മണിയ്ക്ക് ലോഖണ്ഡ്വാലയിലെ വീട്ടില് നിന്ന് സ്കോഡ കാറില്‍ പുറപ്പെട്ട അഡ്നന്‍ ഞായറാഴ്ച ഉച്ചയായിട്ടും തിരിച്ചെത്തിയില്ല. ഞായ്റാഴ്ച ഉച്ചയോടെ അഡ്നന്‍റെ മാതാപിതാക്കള്‍ക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചു. അഡ്നനെ മോചിപ്പിക്കണമെങ്കില്‍ രണ്ട് കോടി രൂപ വേണമെന്നാവശ്യപ്പട്ടായിരുന്നു സന്ദേശം.

അന്ഡേരിയിലെ കോടീശ്വരനായ വ്യവസായിയുടെ മകനാണ് അഡ്നന്‍. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ചെറുപ്പക്കാരെ സംശയം തോന്നിയത്. അഡ്നന്‍റെ ഓര്‍ക്കുട്ട് സ്ക്രാപ്പുകള്‍ പരിശോധിച്ചാണ് പോലീസിന് ഇവരുടെ വിവരം ലഭിച്ചത്.

അഡ്നന് നിരവധി സന്ദേശങ്ങള്‍ അയച്ചിരുന്ന ഏഞ്ചല്‍-ഡി എന്ന പ്രൊഫൈലിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അഡ്നനെ കാണാതായ വാര്‍ത്ത പ്രചരിച്ചതോടെ ഈ പ്രൊഫൈലില്‍ നിന്ന് അഡ്നന്‍റെ പ്രൊഫൈലിലേയ്ക്ക് അയച്ച സന്ദേശങ്ങള്‍ ആരോ മായ്ച്ചുകളഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. അഡ്നനെ കാണാതായതിന് ശേഷവും ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ആരൊക്കെയോ തുറന്ന് ഉപയോഗിച്ചിരുന്നു. അഡ്നന്‍റെ ഓര്‍ക്കുട്ട് പാസ് വേഡ് പോലും അറിയുമായിരുന്നവര്‍ക്കേ ഇത് സാധിക്കൂ.

നവിമുംബൈയില്‍ നിന്നാണ് അഡ്നന്‍റെ മൃതദേഹം കണ്ടെത്തിയത്. ആഡംബര ജീവിതം നയിച്ചിരുന്ന സുജിത് നായരും ആയുഷും ഹിമേഷും പണം നേടാനുളള ഏളുപ്പമാര്‍ഗമായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. എന്നാല്‍ കാണാതായ വാര്‍ത്ത പ്രചരിച്ചതോടെ പരിഭ്രാന്തരായ ഇവര്‍ അഡ്നനെ നവിമുംബൈയിലേയ്ക്ക് കൊണ്ടുപോയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് മൂവരും പോലീസിനോട് വെളിപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X