കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff
Google Oneindia Malayalam News

കോട്ടയം : കിളിരൂര്‍ കേസിലെ വിവാദ വിഐപി ആരോഗ്യമന്ത്രി പി കെ ശ്രീമതിയാണെന്ന് കൊല്ലപ്പെട്ട ശാരിയുടെ പിതാവ് സുരേന്ദ്രന്‍. കേസില്‍ പി കെ ശ്രീമതിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

പീഡനത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശാരിയുടെ നില പി കെ ശ്രീമതിയെ കണ്ടതിനു ശേഷമാണ് വഷളായതെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

ആശുപത്രിയില്‍ ഒരു വിഐപി വന്നതിനു ശേഷമാണ് ശാരിയുടെ നില ഗുരുതരമായതെന്ന് ഡോക്ടര്‍ തന്നോട് വെളിപ്പെടുത്തിയതായി അന്ന് പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു. ഈ വിഐപിയെ കണ്ടെത്താന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിഎസ് വെല്ലുവിളിച്ചിരുന്നു.

സംസ്ഥാന മന്ത്രിസഭയിലെ രണ്ടു സിപിഎം മന്ത്രിമാരുടെ മക്കള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹം ശക്തമായിരുന്നു. അവരെ രക്ഷിക്കാനാണ് അന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായിരുന്ന പി കെ ശ്രീമതി ശ്രമിച്ചതെന്നായിരുന്നു ആരോപണം.

ശാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ല എന്ന് ആശുപത്രി സന്ദര്‍ശനത്തിനു ശേഷം പി കെ ശ്രീമതി പ്രസ്താവിച്ചതും വിവാദമായിരുന്നു. ശാരിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് വീണ്ടും പഴയ കേസ് സജീവമാവുകയാണ്. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ഉയര്‍ന്ന ഈ പരാതിക്ക് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X