കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

ഇടുക്കി: കേരളാ കോണ‍്ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി.ജെ ജോസഫിനും പൊതുമരാമത്ത്‌ മന്ത്രി ടി.യു കുരുവിളയ്‌ക്കും ബന്ധമുളള ഗാന്ധി സ്റ്റഡീസ്‌ സെന്ററും ഗ്രീന്‍പോര്‍ട്ട്‌ ഹോളിഡേ റിസോര്‍ട്ടും ചേര്‍ന്ന്‌ 60 ഏക്കര്‍ ഭൂമി കൈയ്യേറിയതായി റിപ്പോര്‍ട്ട്‌.

ഇടുക്കി ജില്ലാ കളക്ടര്‍ രാജു നാരായണ സ്വാമിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴ തഹസില്‍ദാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ്‌ ഇവര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയത്‌. ഇടുക്കി ജില്ലയിലെ അറക്കുളം പഞ്ചായത്തിലാണ്‌ ഇവര്‍ ഭൂമി കയ്യേറിയത്‌.

കൂടുതല്‍ പരിശോധന ഓണാവധിക്കുശേഷം ഉണ്ടാവും. മുന്‍ എംപി വക്കച്ചന്‍ മറ്റത്തില്‍, ജോസഫിന്റെ ബന്ധു കെ.പി ജോര്‍ജ്ജ്‌ എന്നിവര്‍ ഗാന്ധി സ്‌റ്റഡീസ്‌ സെന്ററിലും റിസോര്‍ട്ടിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. റിസോര്‍ട്ടിന്‌ 12.8 ഏക്കറും സ്‌റ്റഡീസ്‌ സെന്ററിന്‌ 1.87 ഏക്കറുമാണ്‌ അറക്കുളം വില്ലേജ്‌ ഓഫീസ്‌ രേഖകളിലുളളത്‌.

ഇതേസമയം കുരുവിളയ്ക്ക് പിന്തുണയുമായി ജോസഫ് രംഗത്തെത്തി. കുരുവിള രാജി വയ്ക്കണമെന്ന് ആവശ്യം ശക്തമായതിനെ തുടര്‍ന്നാണിത്. ജോസഫ് എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി.

സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ ആര്‍എസ്പി നേതാവ് ടി. ജെ ചന്ദ്രചൂഡന്‍ എന്നിവരുമായാണ് ജോസഫ് ചര്‍ച്ച നടത്തിയത്. കുരിവിളയ്ക്ക് പിന്തുണ അഭ്യര്‍ത്ഥിച്ചായിരുന്നു ചര്‍ച്ച.

കുരുവിള പ്രശ്നം ആഗസ്ത് 30ന് ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കുരുവിള തന്‍റെ പക്കല്‍ നിന്ന് ആറേമുക്കാല്‍ കോടി രൂപ തട്ടിയെടുത്തതായി കുവൈറ്റ് മലയാളി കെ ജെ എബ്രഹാം ആരോപിച്ചിരുന്നു.

എന്നാല്‍, തനിക്ക് ഭൂമി ഇടപാടില്‍ പങ്കില്ലെന്നും തന്‍റെ മക്കളാണ് എബ്രഹാമുമായി ഇടപാട് നടത്തിയതെന്നുമാണ് കുരുവിളയുടെ നിലപാട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X