കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേലം പ്രശ്നത്തിന് പരിഹാരം

  • By Staff
Google Oneindia Malayalam News

ദില്ലി : പാലക്കാട് ഡിവിഷന്റെ കീഴില്‍ 78 കിലോമീറ്റര്‍ റെയില്‍വേ പാത കൂട്ടിച്ചേര്‍ത്ത് സേലം പ്രശ്നം പരിഹരിക്കാന്‍ ഇരുസംസ്ഥാനത്തിലെ എംപിമാരും റെയില്‍വേ മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി. ഇതോടെ സേലം റെയില്‍വേ ഡിവിഷന്‍ സ്ഥാപിക്കുന്നതില്‍ കേരളവും തമിഴ്നാടും തമ്മില്‍ നിലനിന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

പാലക്കാട് ഡിവിഷനു കീഴില്‍ 588 കിലോമീറ്റര്‍ റെയില്‍പാതയുണ്ടാവും. സേലം ഡിവിഷന്‍ ഉണ്ടാക്കിയ ശേഷം പാലക്കാട് കിണത്തുകടവ് റൂട്ടിലെ 19 കിലോമീറ്ററും പാലക്കാട് പൊളളാച്ചി റൂട്ടിലെ 59 കിലോമീറ്ററും പാലക്കാടിനോട് കൂട്ടിച്ചേര്‍ക്കും. മധുര ഡിവിഷനു കീഴിലുളളതാണ് ഈ റെയില്‍പാതകള്‍.

പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരെ സേലത്തേയ്ക്ക് സ്ഥലം മാറ്റില്ല. ഓഫീസുകളും പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തിക്കും. സേലം ഡിവിഷന്റെ ഉദ്ഘാടനം സെപ്തംബര്‍ 14ന് നടക്കില്ലെന്നും ലാലു പ്രസാദ് യാദവ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ 60 ശതമാനം നിലനിര്‍ത്താനും ധാരണയായി. വരുമാന നഷ്ടം പരിഹരിക്കാന്‍ വേണ്ടി പുതിയ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും. ആറായിരം കോടി ചെലവിട്ട് പാലക്കാട് അത്യാധുനിക കോച്ചു ഫാക്ടറി സ്ഥാപിക്കാനും ധാരണയായെന്ന് എന്‍എന്‍ കൃഷ്ണദാസ് എംപി അറിയിച്ചു. കൊല്ലങ്കോട് തൃശൂര്‍ റൂട്ടില്‍ പുതിയ റെയില്‍പാത അനുവദിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇരു സംസ്ഥാനങ്ങളിലെയും എംപിമാരും റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവും സഹമന്ത്രി ആര്‍ വേലുവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും യോഗത്തില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍











വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X