കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം-ക്രൈസ്തവസഭ പോര് വീണ്ടും

  • By Staff
Google Oneindia Malayalam News

തിരുവാമ്പാടി : അന്തരിച്ച സിപിഎം നേതാവ് മത്തായി ചാക്കോ മരിക്കും മുമ്പ് വൈദികന്റെ അന്ത്യകൂദാശ സ്വീകരിച്ചെന്ന ആരോപണം സിപിഎം സഭാ ബന്ധം വീണ്ടും ഉലയ്ക്കുന്നു.

ഈ ആരോപണം ഉന്നയിച്ചയാള്‍ നികൃഷ്ടജീവിയാണെന്ന് മത്തായി ചാക്കോയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുളള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവെ പിണറായി വിജയന്‍ തുറന്നടിച്ചിരുന്നു. ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പളളിയാണ് മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ നേടിയെന്ന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ചാക്കോയുടെ കുടുംബം ഇക്കാര്യം നിഷേധിച്ചിരുന്നു.

ബിഷപ്പിനെ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്. കളളം പറയില്ലെന്ന് നാമെല്ലാം കരുതുന്ന ഒരാള്‍ യുഡിഎഫിനു വേണ്ടി എന്തും വിളിച്ചു പറയുന്നുവെങ്കില്‍ അദ്ദേഹം എത്രമാത്രം നികൃഷ്ടജീവിയാണെന്നാണ് പിണറായി ചോദിച്ചത്. ഇത്തരം കളളങ്ങള്‍ പ്രചരിപ്പിച്ചാല്‍ മത്തായി ചാക്കോയ്ക്കോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനോ യാതൊരു ദോഷവും വരില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന കാര്യം സത്യമാണെന്നാണ് ബിഷപ്പ് ഹൗസ് പറയുന്നത്. രാത്രി രഹസ്യമായി ബിഷപ് ഹൗസിലെത്തി വൈദികരെ കാണുകയും പരസ്യമായി അധിക്ഷേപിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് സഭ കുറ്റപ്പെടുത്തുന്നു.

മത്തായി ചാക്കോയുടെ ബന്ധുക്കളുടെ അനുവാദത്തോടെ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹത്തിന് രോഗലേപനവും ജപമാലയും നല്‍കിയതെന്ന് ബിഷപ്പ് ഹൗസ് വെളിപ്പെടുത്തി.

മത്തായി ചാക്കോയുടെ അന്ത്യകൂദാശ സംബന്ധിച്ച് ബിഷപ്പ് മാര്‍ ചിറ്റിലപ്പളളിയുടെ പ്രസ്താവന വന്ന സമയത്തു തന്നെ സഭയും സിപിഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞിരുന്നു. ഇത് സിപിഎം സംസ്ഥാന സെക്രട്ടറിയും ഏറ്റുപിടിച്ചതോടെ സഭയുമായി ഇക്കാര്യത്തില്‍ തുറന്ന പോരിനു തന്നെയാണ് സിപിഎം തയ്യാറെടുക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X