Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിന്‌ ധാരണ

തിരുവനന്തപുരം: വിവാഹ രജിസ്‌ട്രേഷന്‍ ആക്ട്‌ നടപ്പക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിയ്‌ക്കാന്‍ അഞ്ചു ദിവസം ബാക്കി നില്‌ക്കെ ഇതു സംബന്ധിച്ച്‌ മുസ്ലിം-ക്രിസ്‌ത്യന്‍ സംഘടനകളുമായുണ്ടായിരുന്ന തര്‍ക്കം അവസാനിച്ചു.

പുതിയ ധാരണയനുസരിച്ച്‌ മുസ്ലീം-ക്രിസ്‌ത്യന്‍ മത സ്ഥാപനങ്ങളിലെ രജിസ്‌ട്രേഷന്‍ സാധുത അംഗീകരിച്ചു കൊണ്ടാകും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.

വിവാഹ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതിനെതിരെ ക്രിസ്‌ത്യന്‍-മുസ്ലീം മത സംഘടനകളില്‍ നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തലാണ്‌ വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ധാരണയായത്‌.

ക്രിസ്‌ത്യന്‍ മതനേതാക്കള്‍ ഈ തീരുമാനം നടപ്പാക്കുന്നത്‌ നേരത്തെ തന്നെ അംഗീകരിച്ചിരുന്നുവെന്ന്‌ മുഖ്യമന്ത്രിയും നിയമമന്ത്രി വിജയകുമാറും പറഞ്ഞു.

2006 ഫെബ്രുവരിയിലാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്‌. എന്നാല്‍ കേരളത്തില്‍ ഈ വിധി നടപ്പാക്കത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+