കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേനസീര്‍ വധം: 2 പേര്‍ കുറ്റസമ്മതം നടത്തി

  • By Staff
Google Oneindia Malayalam News

ഇസ്ലമബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേരെ പിടികൂടിയതായി പാക്‌ അന്വേഷമ ഏജന്‍സി വെളിപ്പെടുത്തി.

ഫെബ്രുവരി ഏഴിന്‌ റാവല്‍പിണ്ടിയില്‍ നിന്നും പിടികൂടിയ ഹുസ്‌നൈന്‍ ഗുള്‍, റഫാഖ്‌ത്‌ എന്നിവര്‍ വധം ആസൂത്രണം ചെയ്‌തതായി കുറ്റസമ്മതം നടത്തിയെന്നാണ്‌ കേസ്‌ അന്വേഷിക്കുന്ന ചൗധരി അബ്ദുള്‍ മജീദ വെളിപ്പെടുത്തിയത്‌.

വധം നടന്നപ്പോള്‍ തങ്ങള്‍ അതിന്‌ സാക്ഷികളായെന്നും ദൗത്യത്തിന്‌ മനുഷ്യബോംബിായി നിയോഗിക്കപ്പെട്ട ബിലാലിന്‌ സംരക്ഷണം നല്‍കിയെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്‌. ഇവരാണ്‌ ബിലാലിന്‌ സൂയിസൈഡ്‌ ജാക്കറ്റും പിസ്റ്റളും നല്‍കിയത്‌.

റാവല്‍പിണ്ടിയില്‍ റാലിയെ അഭിസംബോധന ചെയ്യുന്ന സമയത്തുതന്നെ ബേനസീറിനെ കൊല്ലാനായിരുന്നുവത്രേ ആദ്യം പദ്ധതിയിട്ടത്‌. എന്നാല്‍ പിന്നീട്‌ അത്‌ നടക്കാതെ വന്നതിനെത്തുടര്‍ന്ന്‌ പുറത്ത്‌ സ്‌ഫോടനം നടത്തുകയായിരുന്നു. ബിലാല്‍ സ്വയം വെടിവെയ്‌ക്കുകയും പൊട്ടിത്തെറിയ്‌ക്കുകയുമായിരുന്നു.

ഭൂട്ടോ വെടിയേറ്റല്ല സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തല വണ്ടിയിലിടിച്ചാണ്‌ മരണം സംഭവിച്ചതെന്ന്‌ സ്‌കോട്‌ലാന്റ്‌ യാര്‍ഡ്‌ അന്വേഷണ റിപ്പോര്‍ട്ട ്‌നല്‍കിയതിന്‌ പിന്നാലെ റാവല്‍പിണ്ടിയില്‍ നടത്തിയ ഒരു റെയ്‌ഡിലാണ്‌ ഹുസ്‌നൈനെയും റഫാഖ്‌തിനെയും പൊലീസ്‌ അറസ്റ്റുചെയ്യുന്നത്‌.

2007 ഡിസംബറോടെയാണത്രേ ബേനസീറിനെ വധിക്കാന്‍ ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിയത്‌. വിദേശ ശക്തികളുടെ സഹായത്തോടെ അധികാരത്തിലെത്തി ബേനസീര്‍ മുജാഹിദീനും താലിബാനുമെതിരെ നീക്കം നടത്തുമെന്ന്‌ ഭയന്നാണത്രേ വധത്തിന്‌ പദ്ധതിയിട്ടത്‌. അല്‍ ഖ്വയ്‌ദ നേതാവ്‌ ബെയ്‌ത്തുള്ള മെഹ്‌സൂദുമായി ഇവര്‍ക്ക്‌ ബന്ധമുണ്ടോയെന്ന കാര്യം പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X