എച്ച്എംടി: തീരുമാനം കോടതി കൈക്കൊള്ളുമെന്ന് വി.എസ്
തിരുവനന്തപുരം: എച്ച്എംടി ഭൂമിയിടപാടില്‍ കുറ്റം ചെയ്തവരെ കോടതി ഒഴിവാക്കുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്.
പ്രശ്നം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ വിവാദത്തെക്കുറിച്ചോ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചോ എന്തെങ്കിലും പറയുന്നത് ഉചിതമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതി എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഈ ഇടപാടിനെക്കുറിച്ച് മുന്‍ അഡ്വക്കറ്റ് ജനറല്‍ എന്തു പറഞ്ഞു ഇപ്പോള്‍ എന്തുപറഞ്ഞു എന്നതെല്ലാം കേസിനെ ആസ്പദമാക്കി സംസ്ഥാന താല്പര്യം സംസരക്ഷിച്ച് കൈകാര്യം ചെയ്യും.
കോടതി ആവശ്യപ്പെടുന്നത് എന്തെന്നു നോക്കിയായിരിക്കും നിലപാട് സ്വീകരിക്കുക. എന്താണോ കോടതി ആവശ്യപ്പെടുന്നത് അത് സര്‍ക്കാര്‍ കോടതിയില്‍ നല്‍കും. സര്‍ക്കാര്‍ നിലപാട് ഇപ്പോള്‍ പറയാനാകില്ല. സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും- അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ചോര്‍ന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസംഗം ചോര്‍ന്നിട്ടില്ലെന്നും നയപ്രഖ്യാപനവും പത്ര വാര്‍ത്തകളും വായിച്ചുനോക്കിയാല്‍ അക്കാര്യം മനസ്സിലാകുമെന്നും വി.എസ് പറഞ്ഞു.
വാര്‍ത്താ സമ്മേളനം നടത്തിയശേഷം വിവാദമൂലയില്‍ നിന്നും താന്‍ സംസാരിക്കുന്നുവെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇനി സീറ്റില്‍ നിന്നും എഴുന്നേറ്റാല്‍ താന്‍ ഒന്നും സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച സമ്മേളനം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications