സ്ത്രീയെ കത്തിച്ച് ബാഗിലാക്കി പുഴയിലെറിഞ്ഞു; ഒരാള്‍ പിടിയില്‍
തൃശ്ശൂര്‍: മാസങ്ങള്‍ക്ക് മുമ്പ് എളവള്ളിയില്‍ കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ജഡം ബാഗുകളിലാക്കി പുഴയിലൊഴുക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് കോളെജ് വദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തിട്ടുണ്ട്. എളവള്ളി കോക്കൂര്‍ വീട്ടില്‍ മോഹനന്റെ ഭാര്യ സജിനി(43)യാണ് കൊലചെയ്യപ്പെട്ടത. ആഭരണങ്ങള്ക്കുവേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേസിലെ ഒരു പ്രതിയായ ബിരുദവിദ്യാര്‍ത്ഥി കുന്നംകുളം കക്കാട് കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ റെനി(20)യെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. കൊലപാതകം നടന്ന കോട്ടപ്പടിയിലെ ഫ്ലാറ്റിലേയ്ക്ക് വെള്ളിയാഴ്ച വൈകീട്ട് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.
യുവതിയുമായി പ്രണയത്തിലായിരുന്ന കുന്നംകുളം വൈശേരി നെയ്യന്വീട്ടില് ബിനീഷാണ്(25) കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
2007 ജൂണ്‍ 29നാണ് സജിനിയെ വീട്ടില്‍ നിന്നും കാണാതായത്. ക്ഷേത്രത്തിലേയ്ക്ക് പോകാനിറങ്ങിയ സജിനി കുന്നംകുളത്തുവച്ച് ബിനീഷിനെ കണ്ടുമുട്ടി. ഇരുവരും ക്ഷേത്രത്തില്‍ പോയി കോട്ടപ്പടിയിലുള്ള ബിനീഷിന്റെ ഫ്ലാറ്റിലേയ്ക്ക് വന്നു. വൈകീട്ട് നാലുമണിയോടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.
പിന്നീട് ബീനീഷ് സുഹൃത്ത് റെനിയെ കുന്നംകുളത്തുനിന്നും ഫ്ലാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ജഡം കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നു. കിടപ്പുമുറിയിലിട്ട് ജഡം വലിച്ച് അടുക്കളയില്‍ കൊണ്ടുപോയി കത്തിച്ചു. രാത്രി ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ നിന്നും രണ്ട് ബാഗുകള്‍ വാങ്ങി. കത്തിച്ച ജഡാവശിഷ്ടങ്ങള്‍ ബാഗിലാക്കി ഫ്ലാറ്റില്‍ത്തന്നെ സൂക്ഷിച്ചു. പിറ്റേന്ന് ഈ ബാഗുകള്‍ ചേറ്റുവ പുഴയില്‍ ഒഴുക്കി- സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്.
സജിനി 20 പവന് സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നു. അവ കവര്‍ച്ചചെയ്യാനാണ് കൊല നടത്തിയതെന്നാണ് സംശയം. ജഡം കത്തിച്ചതിനെത്തുടര്‍ന്ന് പുകയുയരുന്നത് കണ്ട് മുകളില്‍ താമസിക്കുന്നവര്‍ ബിനീഷിനോട് കാര്യം ചോദിച്ചു,. അപ്പോള്‍ പ്ലാസ്റ്റിക് കവറുകള്‍ തീയിട്ടിട്ടുണ്ടെന്നാണ് ബിനീഷ് പറഞ്ഞതത്രേ.
സജിനിയുടെ മൊബൈല്‍ ഫോണിലേയ്ക്ക് വന്ന നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പൊലീസിന് ബീനീഷിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ അന്വേഷണത്തില്‍ നിന്നാണ് റെനിയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് കുന്നംകുളത്തുനിന്നുമാണ് ക്രൈംബ്രാഞ്ച് റെനിയെ അറസ്റ്റു ചെയ്തത്.
ശനിയാഴ്ച പ്രതിയെ ചേറ്റുവയില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തും. സജിനി 25കാരനായ കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്നായിരുന്നു ലോക്കല്‍ പൊലീസ് നല്കിയ വിവരം. എന്നാല്‍ പിന്നീട് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് സജിനിയുടെ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നവംബര്‍ 14നാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications