കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി രംഗത്ത് ആശങ്ക പടരുന്നു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍ : അടുത്ത മാസങ്ങളില്‍ ഐടി കമ്പനികളില്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യുന്ന നടപടികള്‍ വ്യാപകമാവും. പ്രമുഖ കമ്പനികള്‍ തുടങ്ങിവച്ച ചെലവ് കുറയ്ക്കല്‍ നടപടികള്‍ മറ്റ് കമ്പനികളിലേക്കും പടരാനാണ് സാധ്യത.

യുഎസിലെ സാമ്പത്തികമാന്ദ്യം ഐടി കമ്പനികളുടെ വരുമാനത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്നാണ് ഈ നടപടികള്‍. 2001-02ലാണ് ഇതിനു മുമ്പ് ഐടി കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യുന്ന നടപടികളിലേക്ക് നയിക്കുന്ന പ്രതിസന്ധിയെ നേരിട്ടത്. എന്നാല്‍ ഇത്തവണ ഐടി രംഗത്തെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാണ്. അന്നത്തേക്കാള്‍ കൂടുതല്‍ കമ്പനികളും ജീവനക്കാരും ഇന്നുണ്ട്. ശമ്പളത്തിലും വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഐടി രംഗത്തെ ജീവനക്കാരെ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഐടി രംഗത്തുണ്ടായ ശമ്പള വര്‍ദ്ധന 15 ശതമാനമാണ്. വന്‍ശമ്പളം നല്‍കിയാണ് വലുതും ചെറുതുമായ ഐടി കമ്പനികള്‍ ജീവനക്കാരെ നിയമിച്ചത്. പ്രൊജക്ടുകള്‍ ലഭ്യമാവുന്ന സമയത്ത് ഉപയോഗിക്കാനായി ജീവനക്കാരെ അധികമായി നിയമിക്കുന്ന പതിവുമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ജീവനക്കാരുടെ എണ്ണ കുറയ്ക്കാന്‍ പല കമ്പനികളും നിര്‍ബന്ധിതമായിരിക്കുകയാണ്.

ശമ്പളം വെട്ടിക്കുറയ്ക്കുലും ജോലിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുന്ന രീതിയും അവലംബിക്കാനാണ് ഐടി കമ്പനികളുടെ നീക്കം. എല്ലാ തലങ്ങളിലും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കുന്ന രീതി ഇന്‍ഫോസിസ് മാത്രമാണ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളത്. മറ്റ് കമ്പനികള്‍ ചില വിഭാഗങ്ങളില്‍ മാത്രമാണ് ഈ രീതി അവലംബിക്കുന്നത്.

എല്ലാ തലങ്ങളിലും ശമ്പളം വെട്ടിക്കുറയ്ക്കുന്ന നടപടി ടിസിഎസ് ആരംഭിച്ചുകഴിഞ്ഞു. കാമ്പസ് നിയമനങ്ങളിലൂടെ ജോലി ലഭിക്കുന്നത് ഇനി ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും. ഐടി രംഗത്തെ ഈ പ്രതിസന്ധിയെ തുടര്‍ന്ന് ബിപിഒ കമ്പനികളില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഐടി എഞ്ചിനീയര്‍മാരുടെ എണ്ണം ഉയര്‍ന്നിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X