ലാലു, ജനപ്രിയ റെയില്‍വേ നായകന്!
ദില്ലി : തിരഞ്ഞെടുപ്പ് ലാക്കാക്കി 2008ലെ റെയില്‍വേ ബജറ്റെന്ന മാന്ത്രിക വടി ലാലു പ്രസാദ് യാദവ് വീശിയപ്പോള്‍ സാധാരണക്കാര്‍ക്ക് സന്തോഷിക്കാന്‍ പഴുതേറെ.
തുടര്‍ച്ചയായ നാലാം തവണയും റെയില്‍വേ കൂലിയില്‍ മാറ്റമില്ല. സെക്കന്റ് ക്ലാസ് നിരക്കില്‍ അഞ്ചു ശതമാനം ഇളവ് പ്രഖ്യാപിച്ച ലാലു ചെറിയ നിരക്കിലുളള വിമാന സര്‍വീസുകളോട് മത്സരിക്കാന്‍ എസി നിരക്കുകളിലും ഇളവ് പ്രഖ്യാപിച്ചു.
ഭയന്നപോലെ ചരക്കു കൂലിയിലും വര്‍ദ്ധനയില്ല. യാത്രാക്കൂലി കുറച്ചപ്പോള്‍ ചരക്കുകൂലി വര്‍ദ്ധനയില്ലാതെ അതേപടി നിലനിര്‍ത്തി. യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ മലവെളളം പോലെ ഒഴുകിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ യാത്രക്കാര്‍ ദൈവതുല്യരായി. ഇങ്ങനെയും ഒരു റെയില്‍വേ മന്ത്രിയോ എന്ന് നാട്ടിലെങ്ങും അമ്പരപ്പ്.
മുതിര്‍ന്ന സ്ത്രീകള്‍ക്കുളള നിരക്കിളവ് 50 ശതമാനമായി ഉയര്‍ത്തിയാണ് ലാലു അവരെ കയ്യിലെടുക്കാന്‍ ശ്രമിക്കുന്നത്. 60 വയസിനു മുകളിലുളള പുരുഷന്മാര്ക്ക് നിരക്കിളവ് നിലവിലുളള 30 ശതമാനമായി തുടരും. വൃദ്ധസ്ത്രീകള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ കൂട്ടത്തോടെ യുപിഎയ്ക്ക് വോട്ടു ചെയ്യുമോ എന്ന് കണ്ടറിയണം.
വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും ലാലു മാജിക്കില്‍ വീണ്ടും ഉദാരമായി. പെണ്‍കുട്ടികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ ലഭിച്ചിരുന്ന സൗജന്യ സീസണ് ടിക്കറ്റ് ഇനി ഡിഗ്രി ക്ലാസു വരെ ലഭിക്കും. പത്താം ക്ലാസുവരെ ആണ്‍കുട്ടികള്‍ക്ക് ലഭിച്ചിരുന്ന കണ്സെഷന് ഇനി പന്ത്രണ്ടാം ക്ലാസു വരെ ലഭിക്കും.
പുതിയ പത്ത് ഗരീബ് രഥങ്ങള്‍, മൊബൈല്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യം, പ്ലാറ്റ്ഫോമുകള് ആധുനീകരിക്കാന്‍ പ്രത്യേക പാക്കേജ് എന്നിങ്ങനെ ലാലുവിന്റെ പ്രഖ്യാപനങ്ങള്‍ നീളുന്നു.
റെയില്‍വേ സുരക്ഷിതത്ത്വത്തിന് നീക്കി വെയ്ക്കേണ്ട തുക ലാഭത്തില്‍ വകമാറ്റിക്കാണിച്ചാണ് റെയില്‍വേയുടെ ലാഭം പെരുപ്പിച്ച് കാണിക്കുന്നത് എന്ന ആരോപണം ഉയരുമ്പോഴും ലാലു പിന്നോട്ട് പോകുന്നില്ല. പുതിയ ഇളവുകളും പ്രഖ്യാപനങ്ങളും നടത്തി, യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിച്ച്, യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് റെയില്‍വേയ്ക്ക് ആധുനിക രൂപം നല്കാന് ലാലു ശ്രമിക്കുന്നുണ്ട്.
ബജറ്റെന്നാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനുളള ചടങ്ങാണെന്ന പഴയ വിശ്വാസത്തെ ഏതായാലും പൊളിച്ചെഴുതിയത് ലാലുവാണ്. റെയില്‍വെയെ ജഴ്സിപ്പശുവിനോട് ഉപമിച്ച്, തഴുകിയും തലോടിയും പരമാവധി പാലു കറന്നെടുക്കാനുളള ശ്രമത്തിലാണ് ബീഹാറിന്റെ പ്രിയപ്പെട്ട കര്ഷകന്.
ഏറെ കറുപ്പു വീണതാണ് ലാലുവിന്റെ രാഷ്ട്രീയ ചരിത്രം. അഴിമതിയാരോപണങ്ങളും സിബിഐ അന്വേഷണങ്ങളും ജയില്‍വാസവുമൊക്കെയായി ലാലുവിനെ ജനം അവജ്ഞയോടെ നോക്കിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇത് വേറൊരു ലാലുവാണ്. റെയില്‍വേ മന്ത്രിയുടെ രാഷ്ട്രീയ ജന്മം ഒരു ജാലവിദ്യക്കാരന്റെ കൈയടക്കത്തോടെ ലാലു ആസ്വദിക്കുകയാണ്. ഓരോ റെയില്‍വേ ബജറ്റും ലാലുവിന് എണ്ണമറ്റ ആരാധകരെ നേടിക്കൊടുക്കുന്നു. 2008ലെ ബജറ്റും ലാലുവിന് നല്‍കുന്നത് ജനപ്രിയ നായകന്റെ പ്രതിച്ഛായ തന്നെ.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications