കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജിനി വധം: ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയില്

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: കോട്ടപ്പടിയിലെ ഫ്ലാറ്റില്‍ വീട്ടമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം ജഡം കത്തിച്ച് പുഴയിലൊഴുക്കിയ കേസില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതിയെ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കുന്നംകുളം വൈശ്ശേരി നെയ്യന്‍വീട്ടില്‍ ബിനീഷിനെ(25)യാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ബി. സുരേഷും സംഘവും അറസ്റ്റു ചെയ്തത്.

തിങ്കളാഴ്ച രാവിലെ പാലക്കാട് റെയില്‍വേസ്റ്റേഷനില്‍നിന്നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതിയായ കക്കാട് കാഞ്ഞിരത്തിങ്കല്‍ റെനിയെ (20) ക്രൈം ബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വൈകീട്ട് ആറിന് ബിനീഷിനെ അന്വേഷണസംഘം കൊലപാതകം നടന്ന കോട്ടപ്പടിയിലെ ഫ്ലാറ്റിലേയ്ക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നു. സജിനിയെ കൊലപ്പെടുത്തിയ രീതി ബിനീഷ് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുമ്പാകെ വിവരിച്ചു.

കുന്നംകുളത്തു കണ്ടുമുട്ടിയ ഇരുവരും ബൈക്കില്‍ ഫ്ലാറ്റിലെത്തി. ബിനീഷില്ലാതെ തനിക്കു ജീവിക്കാന്‍ കഴിയില്ലെന്ന് സജിനി പറഞ്ഞപ്പോള്‍ ബിനീഷ് രോഷം കൊണ്ടു. തുടര്‍ന്ന് ഇരുവരും വഴക്കും മല്‍പ്പിടുത്തവുമായി. ഏറെ പ്രകോപിതനായപ്പോള്‍ കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് കത്തിയെടുത്ത് സജിനിയെ കുത്തി.

രക്തം വാര്‍ന്ന് പിടഞ്ഞുകൊണ്ടിരുന്ന സജിനിയെ പിന്നീട് കഴുത്തറുത്തു. അതിനുശേഷം ശരീരം മറിച്ചിട്ട് പിടച്ചില്‍ നിര്‍ത്താന്‍ മുണ്ടുകൊണ്ട് കൈകാലുകള്‍ ബന്ധിച്ചു. മരിച്ചുവെന്ന് ഉറപ്പാകുംവരെ പുറത്തു കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് ബിനീഷ് പോലീസിനോടു പറഞ്ഞു.

ജഡം പിന്നീട് പുല്‍പ്പായകൊണ്ട് മൂടിക്കെട്ടിയശേഷമാണ് കൂട്ടുകാരന്‍ റെനിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറയുന്നത്. ബിനീഷ് ബൈക്കില്‍ കുന്നംകുളത്തുപോയി റെനിയെ കൂട്ടിക്കൊണ്ടുവന്നു. 10 കിലോ പഞ്ചസാര, 10 ലിറ്റര്‍ പെട്രോള്‍, അഞ്ചു പാക്കറ്റ് പാമോയില്‍ എന്നിവ വാങ്ങി ഫ്ലാറ്റിലെത്തി.

ജഡം താങ്ങിയെടുത്ത് അടുക്കളയിലെ സ്ലാബിലേക്കിട്ടു. പെട്രോളും പാമോയിലുമൊഴിച്ച് ജഡം കത്തിച്ചു. പുക ഉയരുന്നതുകണ്ട് മുകളില്‍ താമസിക്കുന്നവര്‍ കാര്യം തിരക്കിയപ്പോള്‍ പ്ലാസ്റ്റിക് കവറുകള്‍ തീയിട്ടിരിക്കുകയാണെന്ന് പറഞ്ഞു. അപ്പോള്‍ത്തന്നെ വെള്ളമൊഴിച്ച് തീ കെടുത്തി.

ഫ്ലാറ്റിലുണ്ടായിരുന്ന ബിനീഷിന്റെ ബാഗില്‍ ജഡാവശിഷ്ടങ്ങള്‍ നിറയ്ക്കാല്‍ ശ്രമിച്ചെങ്കിലും കൊള്ളാതായപ്പോള്‍ രണ്ടുപേരും ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍നിന്ന് വലിയ ബാഗ് വാങ്ങി ബാക്കിയുള്ളവ അതില്‍ നിറച്ചു.

പിറ്റേന്ന് രാത്രി ഇരുവരും ഫ്ലാറ്റില്‍ തിരിച്ചെത്തി. വലിയ ബാഗ് ചേറ്റുവയിലെ കായലില്‍ ഒഴുക്കി. രണ്ടുദിവസം കഴിഞ്ഞ് മറ്റേ ബാഗ് അക്കിക്കാവിലുള്ള വിജനമായ കശുമാവിന്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ ബാഗ് അന്വേഷണസംഘം അക്കിക്കാവില്‍നിന്ന് കണ്ടെടുത്തു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X