കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്കു പ്രധാനമന്ത്രിപദം നല്കാന് കലാം തയ്യാറായിരുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: 2004-ലെ പൊതു തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അംഗീകരിച്ചിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന പി.എം. നായര്‍.

കലാം പ്രഭാവം: പ്രസിഡന്റിനോടൊപ്പമുള്ള എന്റെ വര്‍ഷങ്ങള്‍' (ദി കലാം എഫക്ട്‌: മൈ ഇയേഴ്‌സ്‌ വിത്ത്‌ ദി പ്രസിഡന്റ്‌ )
എന്ന പുസ്‌തകത്തിലാണ്‌ നാല്‌ വര്‍ഷം നീണ്‌ട അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമായി ഈ പുതിയ വെളിപ്പെടുത്തല്‍.

വിദേശ പൗരത്വ പ്രശ്‌നമുള്ളതിനാല്‍ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ അബ്ദുള്‍ കലാം വിസമ്മതിച്ചിരുന്നു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്‌.

2004-ലെ പൊതു തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്‌ടായ അനിശ്ചിതത്വത്തെ തുടര്‍ന്നു രാഷ്‌ട്രപതി നിയമോപദേശം തേടിയതായും അതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയാകാന്‍ സോണിയ ഗാന്ധിയെ ക്ഷണിച്ചു കൊണ്‌ടുള്ള കത്ത്‌ തയാറാക്കിയതായും പി.എം. നായര്‍ തന്റെ പുസ്‌തകത്തില്‍ പറയുന്നു.

ഒരു പാര്‍ട്ടിക്കും തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാവാഞ്ഞത്‌ അബ്‌ദുള്‍ കലാമിനെ അസ്വസ്ഥനാക്കിയിരുന്നു. പ്രധാനമന്ത്രിയാകാന്‍ സോണിയ ഗാന്ധിയെ ക്ഷണിച്ചുകൊണ്‌ടുള്ള കത്തില്‍ ഒപ്പിടാനും അവരെ അഭിനന്ദിക്കാനുമുള്ള എന്റെ ഉപദേശം കലാം അംഗീകരിച്ചു.

മേയ്‌ 17-ന്‌ ക്ഷണക്കത്ത്‌ തയാറാക്കി. എന്നാല്‍ 18-ന്‌ ഡോ. മന്‍മോഹന്‍ സിംഗിനേയും കൂട്ടി രാഷ്‌ട്രപതി ഭവനിലെത്തിയ സോണിയ മന്‍മോഹന്‍സിംഗിനെയാണ്‌ പ്രധാനമന്ത്രിസ്ഥാനത്തേയ്‌ക്ക്‌ നിര്‍ദ്ദേശിച്ചത്‌. അതിനാല്‍ കത്തു നല്‍കേണ്ടി വന്നില്ല. കലാമും സോണിയയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുമ്പോള്‍ ക്ഷണക്കത്തുമായി താന്‍ മറ്റൊരു മുറിയില്‍ കാത്തിരിക്കുകയായിരുന്നു. പിന്നീട്‌ മന്‍മോഹന്‍ സിംഗിനു വേണ്‌ടി മറ്റൊരു കത്ത്‌ തയാറാക്കുകയായിരുന്നു- നായര്‍ വെളിപ്പെടുത്തുന്നു.

2005-ല്‍ ബീഹാര്‍ നിയമസഭ പിരിച്ചു വിട്ടതിനെ തുടര്‍ന്നുണ്‌ടായ വിവാദത്തില്‍ തല്‍സ്ഥാനം രാജിവെക്കാന്‍ എ.പി.ജെ. അ ബ്‌ദുള്‍ കലാം തീരുമാനിച്ചിരുന്നതായും പുസ്‌തകത്തില്‍ പറയുന്നുണ്‌ട്‌. പുസ്‌തകം തിങ്കളാഴ്‌ച പുറത്തിറക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X